പോളിങ് ഡ്യൂട്ടി പൊലീസിന് പീഡനം; ആശങ്കയായി കോവിഡ് ഭീതി
text_fieldsതിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 150ലേറെ പൊലീസ് ഉദ്യോഗസ്ഥരോട് റൂറൽ ജില്ല പൊലീസ് മേധാവി കാണിച്ച ക്രൂരതയില്‍ േസനയിൽ അമര്‍ഷം പുകയുന്നു. കോവിഡ് പരിശോധന നടത്താതെ ഡ്യൂട്ടിക്ക് നിയോഗിച്ചവരെ രാത്രിതന്നെ വീണ്ടും കോട്ടയത്തേക്ക് നിയോഗിച്ചതും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴിന് റൂറല്‍ ജില്ല കാര്യാലയത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയവർ നാഥനില്ലാതെ ഒമ്പതരവരെ പി.എം.ജി, വികാസ്ഭവന്‍ മേഖലയിൽ അലഞ്ഞുതിരിഞ്ഞു. പത്തിന് എത്തിയ മേധാവി 150 പേരെയും ഒരുമിച്ച് ഫാളിനാക്കി 11 വരെ പ്രഭാതഭക്ഷണം കഴിക്കാന്‍പോലും അനുവദിക്കാതെ കണക്കെടുപ്പ് നടത്തി.
തുടർന്ന് വിവിധ സ്ഥലങ്ങളിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചു. പിന്നീട് കോട്ടയത്തും ഡ്യൂട്ടി ഉണ്ടാകുമെന്നകാര്യം അറിയിച്ചതുമില്ല. ചൊവ്വാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ 11 മണിക്കുതന്നെ കോട്ടയത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. സാധാരണ ഇത് പതിവുള്ളതല്ല. മറ്റൊരു ഡ്യൂട്ടിയുണ്ടെങ്കില്‍ രാവിലെ അഞ്ചിനാണ് അത്തരം ക്രമീകരണം നടത്തുക.
അമ്പതോളം വനിതകള്‍ ഉള്‍പ്പെടുന്ന സംഘത്തെ കുളിച്ച് ഫ്രഷ് ആകാൻപോലും സമയം നല്‍കാതെ രണ്ട് കെ.എസ് ആര്.ടി.സി ബസില്‍ കോട്ടയത്തേക്ക് അയച്ചു. രാത്രി കോട്ടയം എ.ആര് ക്യാമ്പിലെത്തിയ സംഘത്തിന് പ്രാഥമികകാര്യങ്ങള്ക്കോ ഉറങ്ങാനോ ഉള്ള ഇടം ലഭിക്കാതെ കഴിച്ചുകൂേട്ടണ്ടിവന്നു. ബുധനാഴ്ച രാവിലെതന്നെ കലക്ഷന്‍ സെൻററിലേക്കും തിരിക്കേണ്ടിവന്നു.
അതിനെ ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ തങ്ങൾക്ക് ഒരറിയിപ്പും ലഭിച്ചില്ലെന്ന് എ.ആർ ക്യാമ്പ് അധികൃതര്‍ െകെമലർത്തി. പനിയും തുമ്മലുമായാണ് പലരും തുടർച്ചയായ ഡ്യൂട്ടി ചെയ്യുന്നത്. വസ്ത്രം മാറാന്‍പോലും കഴിയാത്ത അവസ്ഥ.
ടി.എ വകമാറ്റാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് ഒരുവിഭാഗം പൊലീസുകാര്‍ ആരോപിക്കുന്നു. ഇൗ സാഹചര്യത്തിൽ സര്‍ക്കാറിനെതിരെ ബാലറ്റില്‍ പ്രതിഷേധം രേഖപ്പെടുത്താൻ ഒരുവിഭാഗം പൊലീസുകാർ തീരുമാനിച്ചതായും അറിയുന്നു.
രണ്ടു ബസിലായി 150 പൊലീസുകാരെ കുത്തിനിറച്ച് വിട്ടതിനാൽ കോവിഡ് ഭീതിയിലാണ് അവർ. എല്ലാ കോവിഡ് മാർഗനിർദേശവും അട്ടിമറിച്ച നടപടിയാണ് റൂറല്‍ എസ്.പിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും പൊലീസുകാർ പരാതിപ്പെടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.