Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊയ്യ പഞ്ചായത്തുകാർ...

പൊയ്യ പഞ്ചായത്തുകാർ ചോദിക്കുന്നു എന്ന് തീരും ഈ ദുരിതം?

text_fields
bookmark_border
പൊയ്യ പഞ്ചായത്തുകാർ ചോദിക്കുന്നു എന്ന് തീരും ഈ ദുരിതം?
cancel

മാള: തീരദേശ പഞ്ചായത്തായ പൊയ്യ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ കുടിവെള്ളം കിട്ടാകനിയായി. ജലനിധിയുടെ ജലവിതരണം നിലച്ചതോടെയാണ് ജനം ദുരിതത്തിലായത്. കൃഷ്ണൻ കോട്ട, പൊയ്യ കമ്പനിപടി, മാള പള്ളിപ്പുറം, താണിക്കാട്, ചെന്തുരുത്തി, പുളിപറമ്പ് എന്നിവിടങ്ങളിൽ രണ്ടാഴ്ചയായി വെള്ളം എത്തിയിട്ടില്ല.

ജലനിധിയിൽ സമ്പൂർണ ജലവിതരണമെന്ന പദ്ധതി വാഗ്ദാനം പാഴ്‌വാക്കായി. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി അധികൃതർ അവകാശപ്പെടുന്നുണ്ട്. എന്നിട്ടും പൈപ്പു ജലം ആശ്രയിക്കുന്നവർ നീണ്ട കാത്തിരിപ്പിലാണ്.

ചാലക്കുടി പുഴയിൽ നിന്നും വൈന്തല പമ്പിങ് കേന്ദ്രത്തിൽ നിന്നുമാണ് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്. ജലവിതരണം സുഗമമാക്കുന്നതിന് പൊയ്യ പുളിപറമ്പിൽ ഭീമൻ ജലസംഭരണി നിർമിച്ചിട്ടുണ്ട്.

ഈ സംഭരണിയിൽ ശേഖരിക്കുന്ന കുടിവെള്ളം പ്രദേശത്തെ ക്ഷാമം തീർക്കുമെന്നായിരുന്നു പ്രഖ്യാപനം. ഈ ദുരിതം എന്ന് തീരുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ക്ഷാമം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് വാഹനത്തിൽ ജലവിതരണം നടത്തി. എന്നാൽ, ഇതും അവശ്യമായ അളവിൽ ലഭ്യമല്ലെന്ന് പരാതിയുണ്ട്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്നതാണ് ജലവിതരണ പ്രഹസനമെന്നും നാട്ടുകാർ മാധ്യമത്തോട് പറഞ്ഞു. അതേസമയം, ആര് ഭരിച്ചാലും മുഖ്യവിഷയമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കാത്ത അവസ്ഥയാണ്. വോട്ട് ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരമാർഗം സ്വീകരിക്കുവാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water supplydrinking waterThrissur NewsJalanidhi
News Summary - The people of Poyya Panchayat are asking, will this misery ever end?
Next Story