റോഡിലൂടെ നടന്നുപോയ കുട്ടിക്കും ബസ് കാത്തുനിന്ന വീട്ടമ്മക്കും നായുടെ കടിയേറ്റു
text_fieldsrepresentational image
കാട്ടാക്കട: ബസ് കാത്തുനിന്ന വീട്ടമ്മയെയും റോഡിലൂടെ നടന്നുപോയ കുട്ടിയെയും ഉള്‍പ്പെടെ നിരവധിപേരെ തെരുവുനായ് ആക്രമിച്ചു. അഞ്ചുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. കാട്ടാക്കട ഗ്രാമഞ്ചായത്തിലെ ആമച്ചൽ, പ്ലാവൂർ പ്രദേശത്താണ് ഉത്രാടദിനത്തില്‍ വൈകീട്ട് മൂന്നരയോടെ തെരുവുനായ് ആക്രമണം നടന്നത്. ആദ്യം കുട്ടിയെയാണ് കടിച്ചത്. നായുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ആമച്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്ക് സാരമായ മുറിവുള്ളതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാട്ടാക്കട പൂവച്ചൽ പ്രദേശത്തും മൂന്നുപേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.