പൂന്തുറ സിറാജിനെ സ്ഥാനാർഥിയാക്കരുതെന്ന് സി.പി.എം; വഴങ്ങാതെ െഎ.എൻ.എൽ
text_fieldsഅമ്പലത്തറ: പി.ഡി.പിയില്‍നിന്ന് രാജിെവച്ച് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജിനെ മാണിക്യവിളാകം വാര്‍ഡില്‍ െഎ.എൻ.എൽ സ്ഥാനാർഥിയായി നിശ്ചയിച്ചതിനെതിരെ സി.പി.എം.
സിറാജിനെ സ്ഥാനാര്‍ഥിക്കാന്‍ പറ്റില്ലെന്ന് സി.പി.എം ജില്ല നേതൃത്വം നിലപാടെടുത്തു. എന്നാൽ, സ്ഥാനാര്‍ഥി ആരാകണമെന്ന് തീരുമാനിക്കേണ്ടത് ഐ.എന്‍.എല്‍ ആണെന്നും സി.പി.എം പകരം നിര്‍ദേശിച്ചയാളെ അംഗീകരിക്കാനാകില്ലെന്നും ഐ.എന്‍.എല്‍ ജില്ല നേതൃത്വവും നിലപാട് കൈക്കൊണ്ടു. എല്‍.ഡി.എഫ് നഗരസഭയിൽ ഐ.എന്‍.എല്ലിന് നൽകിയ ഏക സീറ്റാണിത്.
ഐ.എന്‍.എല്ലിെൻറ സിറ്റിങ് സീറ്റ് കൂടിയായ ഇവിടെ സി.പി.എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചദിവസം തന്നെ െഎ.എൻ.എല്ലും സ്ഥാനാർഥി പ്രഖ്യാപനം നടത്തി. െഎ.എൻ.എൽ ജില്ല ട്രഷറർ എ.എല്‍.എം കാസിമിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, സി.പി.എം പ്രാദേശിക നേതൃത്വം ഇതിനെ എതിര്‍ത്തു. തുടർന്ന്, ഐ.എന്‍.എന്‍ പുതിയ സ്ഥാനാർഥിയെ കണ്ടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഇതിെൻറ ഭാഗമായാണ് പി.ഡി.പിയിൽനിന്ന് പൂന്തുറ സിറാജിനെ ഐ.എന്‍.എല്ലിലേക്ക് കൊണ്ടുവന്നതും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും. മാണിക്യവിളാകം ഐ.എന്‍.എല്ലിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് സി.പി.എമ്മിലെ സനൽ പ്രഖ്യാപിച്ചിരുന്നു.
സനലിനെ ഐ.എന്‍.എൽ ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്നാണ് സി.പി.എമ്മിെൻറ ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.