തിരുവനന്തപുരം വിമാനത്താവളം; പരാതികള്‍ പരിഹരിക്കാതെ കൂടുതല്‍ സർവിസുകള്‍ എത്തില്ല
text_fieldsശംഖുമുഖം: പൈലറ്റുമാർ ഉന്നയിച്ചത് ഉൾപ്പെടെയുള്ള പരാതികൾ പരിഹരിക്കാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടുതല്‍ സർവിസുകള്‍ എത്തില്ല.
തിരുവനന്തപുരത്ത് നടന്ന എയര്‍ലൈന്‍ ഉച്ചകോടിയില്‍ കൂടുതല്‍ വിമാനസർവിസുകള്‍ നടത്താന്‍ മുന്‍കൈയെടുക്കണമെന്ന് വിമാനകമ്പനി അധികൃതര്‍ക്ക് മുന്നില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാൽ, വിമാനങ്ങള്‍ ലാന്‍ഡിങ്ങും ടേക്ക് ഓഫും ചെയ്യുന്നതിനുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ പരാതികള്‍ പരിഹരിച്ചാൽ മാത്രമേ കൂടുതല്‍ സർവിസുകള്‍ തലസ്ഥാനത്ത് എത്തുകയുള്ളൂ. ലാന്‍ഡിങ്ങിന് വിമാനങ്ങള്‍ എത്തുമ്പോള്‍ പൈലറ്റിന് വിമാനത്താവളത്തിലെ റണ്‍വേ കൃത്യമായി കാണാന്‍ കഴിയുന്നില്ലെന്നാണ് പൈലറ്റുമാരുടെ പരാതി. റണ്‍വേ കാണാതെ വിമാനത്താവളത്തില്‍ വിമാനം ഇറക്കാനുള്ള സംവിധാനങ്ങളുണ്ട്.
ഡയറക്ടര്‍ ജനറൽ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) സുരക്ഷവിഭാഗം നടത്തിയ ഓഡിറ്റില്‍ പൈലറ്റുമാരുടെ പരാതി ഗൗരവതരമാണെന്ന് പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നു.
വിമാനത്താവളത്തില്‍ റണ്‍വേ മുഴുവനായി ഉപയോഗിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ടേക്ക് ഓഫിനും ലാന്‍ഡിങ്ങിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ പക്ഷിയിടി കാരണം അപകടങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ കൂടുതലാണ്. വിമാനങ്ങളുടെ ലാന്‍ഡിങ്ങിനുള്ള തടസ്സങ്ങള്‍ കാരണമാണ് പല വിമാനക്കമ്പനികളും തിരുവനന്തപുരത്തേക്കുള്ള സർവിസ് നടത്താന്‍ മുന്നോട്ട് വരാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.