തലസ്ഥാനം ആരെ തുണക്കും? ; ആകാംക്ഷ അവസാനിക്കാൻ മണിക്കൂറുകൾ
text_fieldsതിരുവനന്തപുരം: തലസ്ഥാന ജില്ല നേടുന്നവർ കേരളം ഭരിക്കുമെന്ന ഒരുവിശ്വാസമുണ്ട്. അതിനാൽ എല്ലാവരുടെയും പ്രതീക്ഷ തിരുവനന്തപുരം ഏത് മുന്നണിയെ പിന്തുണക്കുമെന്നതിലാണ്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുേമ്പാൾ പോളിങ് ശതമാനം കുറവാണെന്നതും മുന്നണികളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 14 സീറ്റുകളിൽ ഒമ്പതെണ്ണം വിജയിച്ച എൽ.ഡി.എഫ് ഭരണം നേടിയിരുന്നു.
യു.ഡി.എഫ് നാലും ബി.ജെ.പി ഒരു സീറ്റുമാണ് നേടിയത്. എന്നാൽ പിന്നീട് നടന്ന വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ആ സീറ്റ് കൂടി നേടി എൽ.ഡി.എഫ് തങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കി. എന്നാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം വരുേമ്പാൾ ആ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 12 സീറ്റുകളിൽ എൽ.ഡി.എഫ് പ്രതീക്ഷ വെക്കുേമ്പാൾ കുറഞ്ഞത് എട്ട് സീറ്റുകളിൽ വിജയം ഉറപ്പിക്കുകയാണ് യു.ഡി.എഫ്. മൂന്ന് മുതൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പിയും പ്രതീക്ഷ വെക്കുന്നുണ്ട്.
സിറ്റിങ് സീറ്റുകളായ വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, പാറശ്ശാല, വാമനപുരം, കഴക്കൂട്ടം, ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല, കാട്ടാക്കട, നെടുമങ്ങാട് മണ്ഡലങ്ങൾക്ക് പുറമെ അരുവിക്കര, നേമം മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയസാധ്യത കൽപിക്കുന്നു. എന്നാൽ അരുവിക്കര, കോവളം, തിരുവനന്തപുരം സിറ്റിങ് സീറ്റുകൾക്ക് പുറമെ പാറശ്ശാല, നേമം, വാമനപുരം, നെടുമങ്ങാട്, വർക്കല, ചിറയിൻകീഴ് മണ്ഡലങ്ങളിൽ ജയം ഉറപ്പിക്കുകയാണ് യു.ഡി.എഫ്. സിറ്റിങ് സീറ്റായ നേമത്തിന് പുറമെ കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, കാട്ടാക്കട മണ്ഡലങ്ങളിൽ ബി.ജെ.പിയും പ്രതീക്ഷ വെക്കുകയാണ്. ശക്തമായ ത്രികോണ മത്സരമാണ് ജില്ലയിലെ പകുതിയോളം മണ്ഡലങ്ങളിൽ നടന്നതെന്ന പ്രത്യേകതയുമുണ്ട്.
നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കാട്ടാക്കട, പാറശ്ശാല, കോവളം മണ്ഡലങ്ങളിലാണ് ത്രികോണ മത്സരം നടന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട്, വാമനപുരം, വർക്കല, അരുവിക്കര മണ്ഡലങ്ങളിൽ യു.ഡി.എഫ്-എൽ.ഡി.എഫ് നേരിട്ടുള്ള മത്സരത്തിനാണ് വേദിയായത്.
ഇൗ മണ്ഡലങ്ങളിലെല്ലാം ഇരുമുന്നണികളും വിജയം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധ ആകർഷിച്ച മണ്ഡലങ്ങളായ േനമം, കഴക്കൂട്ടം എന്നിവയും ജില്ലയിലാണ്. നേമത്ത് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരനും ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും എൽ.ഡി.എഫിെൻറ വി. ശിവൻകുട്ടിയും തമ്മിൽ നടന്നത് തീപാറും പോരാട്ടമായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മത്സരിച്ച കഴക്കൂട്ടത്തും സ്ഥിതി വ്യത്യസ്തമല്ല. ബി.ജെ.പിയുടെ ശോഭാസുരേന്ദ്രനും യു.ഡി.എഫിെൻറ ഡോ. എസ്.എസ്. ലാലും കടകംപള്ളിക്ക് ശക്തമായ വെല്ലുവിളിയാണുയർത്തിയത്. വട്ടിയൂർക്കാവിൽ സിറ്റിങ് എം.എൽ.എ വി.കെ. പ്രശാന്തിനെതിരെ ബി.ജെ.പിയുടെ വി.വി. രാജേഷ്, യു.ഡി.എഫിെൻറ വീണ എസ്. നായർ എന്നിവർ മികച്ച പ്രകടനമാണ് പ്രചാരണരംഗത്ത് കാഴ്ചവെച്ചത്.
തിരുവനന്തപുരത്ത് യു.ഡി.എഫിെൻറ സിറ്റിങ് എം.എൽ.എ വി.എസ്. ശിവകുമാറിന് എൽ.ഡി.എഫിെൻറ ആൻറണി രാജുവും ബി.ജെ.പിയുടെ ജി. കൃഷ്ണകുമാറും ശക്തമായ വെല്ലുവിളി ഉയർത്തിയോയെന്ന ആശങ്കയുമുണ്ട്.
കാട്ടാക്കടയിൽ സിറ്റിങ് എം.എൽ.എ െഎ.ബി. സതീഷിനെതിരെ ശക്തമായ മത്സരമാണ് യു.ഡി.എഫിെൻറ മലയിൻകീഴ് വേണുഗോപാൽ, ബി.ജെ.പിയുടെ പി.കെ. കൃഷ്ണദാസ് എന്നിവർ കാഴ്ചെവച്ചത്. ശക്തമായ അടിയൊഴുക്കുകൾ നടന്ന വാമനപുരം, പാറശ്ശാല, വർക്കല, ചിറയിൻകീഴ്, നെടുമങ്ങാട് എന്നിവിടങ്ങളിലെ ഫലമാകും ജില്ല ആരെ തുണക്കുമെന്നതിൽ നിർണായകമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.