Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്ത്രീകളെ ഉപദ്രവിച്ച്...

സ്ത്രീകളെ ഉപദ്രവിച്ച് ആഭരണങ്ങളും ബാഗും മോഷ്ടിക്കുന്നവർ പിടിയിൽ

text_fields
bookmark_border
സ്ത്രീകളെ ഉപദ്രവിച്ച് ആഭരണങ്ങളും ബാഗും മോഷ്ടിക്കുന്നവർ പിടിയിൽ
cancel
camera_alt

അറസ്റ്റിലായ പ്രതികള്‍

തിരുവനന്തപുരം: ഇരുചക്രവാഹനയാത്രികരും വഴിയാത്രക്കാരുമായ സ്ത്രീകളെ പിന്തുടർന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന സംഘം അറസ്റ്റിൽ.

ആലപ്പുഴ ചെന്നിത്തല തൃപ്പരംതുറ ചൂരവേലി ക്ഷേത്രത്തിന് സമീപം നന്ദുഭവനത്തിൽ പ്രവീൺ (40), മുട്ടത്തറ ശിവജി ലെയിനിൽ ടി.സി. 42/785 പുതുവൽ പത്തിൻവീട്ടിൽ വിഷ്ണു (28) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്കുമുമ്പ് ആയുർവേദ കോളജ് ആശുപത്രി ജങ്ഷനിൽ ദമ്പതിമാരെ പിന്തുടർന്ന് ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഞായറാഴ്ച ഭർത്താവിനൊപ്പം രാത്രി ബൈക്കിൽ പോവുകയായിരുന്ന സ്ത്രീയുടെ ബാഗ് പിടിച്ചുപറിക്കാൻ ഇരുവരും ശ്രമിച്ചിരുന്നു.

എന്നാൽ സ്ത്രീ പ്രതിരോധിച്ചതോടെ ഇവർ രക്ഷപ്പെട്ടു. ഏതാനും ദിവസം മുമ്പ് പഴവങ്ങാടിയിലും പരുത്തിക്കുഴിയിലും വഞ്ചിയൂരിലും ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരെ പിന്തുടർന്ന് ആഭരണങ്ങളും മൊബൈലും പിടിച്ചുപറിച്ചതും ഇവരാണെന്ന് പൊലീസ് പറയുന്നു. മോഷണത്തിനായി ഉപയോഗിച്ച ബൈക്കുകളും വിവിധയിടങ്ങളിൽനിന്ന് തട്ടിയെടുത്തതാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ഡി.സി.പി വി.അജിത്തിന്‍റെ നേതൃത്വത്തിൽ ഫോർട്ട് എ.സി ഷാജി, തമ്പാനൂർ എസ്.എച്ച്.ഒ പ്രകാശ്, എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ മുരളീധരൻ, ഷാഡോ എസ്.ഐ ഉമേഷ്, സി.പി.ഒമാരായ സതീഷ്, സുനിൽ, അഖിലേഷ്. ഷിബു, ദീപുരാജ്, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealarrestedharassjewelery and bags
News Summary - who harass women and steal jewelery and bags arrested
Next Story