റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
text_fieldsതക്കല: റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി പല തവണയായി 19 ലക്ഷം വാങ്ങിയ ശേഷം യുവാവിന് വ്യാജ നിയമന ഉത്തരവും ഐ.ഡി കാർഡും പോസ്റ്റലിൽ അയച്ച് കബളിപ്പിച്ച കേസിൽ യുവതിയെ അറസ്റ്റിൽ.
കൊല്ലങ്കോട് പുന്നയ്ക്കോണം സ്വദേശി സിന്ധു(47)വിനെയാണ് ജില്ല പൊലീസ് മേധാവി ആർ. സ്റ്റാലിന്റെ ഉത്തരവ് അനുസരിച്ച് ഇരണിയൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരണിയൽ കണ്ടൻവിള സ്വദേശി വിജയ്കാർവിനാണ് പണം നഷ്ടപ്പെട്ടത്.
സുഹൃത്ത് മുഖേനയാണ് സിന്ധുവിനെ പരിചയപ്പെട്ടത്. നിയമന ഉത്തരവ് റെയിൽവേയിൽ നിന്ന് വ്യാജമാണെന്ന് അറിഞ്ഞശേഷം സിന്ധുവിനോട് പണം തിരികെ ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണ് പൊലീസിന് പരാതി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.