Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമുതുമല വനത്തിൽ വിട്ട...

മുതുമല വനത്തിൽ വിട്ട മോഴയാന വീണ്ടും പന്തല്ലൂർ ഭാഗത്തേക്ക് നീങ്ങുന്നു

text_fields
bookmark_border
മുതുമല വനത്തിൽ വിട്ട മോഴയാന വീണ്ടും പന്തല്ലൂർ ഭാഗത്തേക്ക് നീങ്ങുന്നു
cancel
camera_alt

മുതുമല വനത്തിൽ കൊണ്ടുപോയി വിട്ട മോഴയാന വീണ്ടും

പന്തല്ലൂർ ഭാഗത്തേക്ക് എത്താതിരിക്കാൻ മുതുമല തെപ്പക്കാട്,

മസിനഗുഡി ഭാഗത്ത് താപ്പാനകൾ നിലയുറപ്പിച്ചപ്പോൾ

ഗൂഡല്ലൂർ: മുതുമല വനത്തിൽ കൊണ്ടുപോയി വിട്ട മോഴയാന വീണ്ടും പന്തല്ലൂർ ഭാഗത്തേക്ക് വരുന്നതായി സൂചന. വനമേഖല വിട്ടുവരാത്തവിധം തടയാൻ അതിർത്തിയിൽ താപ്പാനകളുമായി വനപാലകർ നിലയുറപ്പിച്ചു. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് പുളിയംപാറ കാപ്പിക്കാട് ഭാഗത്തുനിന്ന് പന്തല്ലൂർ മഗ്‌ന ടു (പി.എം.ടു) എന്ന പേരിൽ നോട്ടമിട്ട് വനപാലകർ നിരീക്ഷിച്ചിരുന്ന മോഴയാനയെ പിടികൂടി മുതുമല കടുവാ സങ്കേതത്തിലെ വനമേഖലയിൽ കൊണ്ടുവിട്ടത്.

ആന വീണ്ടും മസിനഗുഡി വനമേഖലയിൽ എത്തിയത് തിരിച്ചറിഞ്ഞ വനപാലകർ വീണ്ടും ഗൂഡല്ലൂർ പന്തല്ലൂർ ഭാഗത്തേക്ക് എത്താതിരിക്കാൻ മുതുമല അതിർത്തികളിൽ എട്ടു താപ്പാനകളെ നിർത്തിയിട്ടുണ്ട്. സുജയ്, വിജയ് എന്നീ ഇരട്ട ആനകളുമായി തിരച്ചിലും തുടങ്ങി.

വനത്തിൽ വിട്ട ആന മടങ്ങിവരുന്നത് വനപാലരെ ഞെട്ടിച്ചിരിക്കുകയാണ്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ,പന്തല്ലൂർ സമീപമുള്ള പ്രദേശങ്ങളിൽ അരിയും ഗോതമ്പും ഉപ്പും മറ്റും തിന്നാൻ നൂറിലധികം വീടുകളിൽ കയറി നാശം വിതച്ച ആന രണ്ടുപേരെ കൊല്ലുകയും ചെയ്തു.

ഇതേത്തുടർന്ന് ആനയെ മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു. റേഡിയോ കാളർ ഉപകരണങ്ങളും ഘടിപ്പിച്ചാണ് വിട്ടത്. ഇങ്ങനെയാണ്ആന ഗൂഡല്ലൂർ ഭാഗത്തേക്ക് വരാൻ തുടങ്ങിയെന്നും ഏകദേശം 50 മുതൽ 70 വരെ കിലോമീറ്ററുകൾ താണ്ടി തെപ്പക്കാട് ഭാഗത്തേക്ക് എത്തിയെന്നും വനംവകുപ്പ് കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantelephant menace
News Summary - After leaving Mutumala forest elephant again moves towards Panthallur
Next Story