നിയമസഭ തെരഞ്ഞെടുപ്പ്: അവഗണിച്ചാൽ സ്വന്തം സ്ഥാനാർഥിയെ നിറുത്തും –കുറുമ സമുദായം
text_fieldsകൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ കുറുമ സമുദായാംഗത്തെ മത്സരിപ്പിക്കണമെന്ന് കേരള കുറുമ വെൽെഫയർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
2011 -16 നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിമാത്രമാണ് കുറുമ സമുദായത്തെ പരിഗണിച്ചത്. ജില്ലയിലെ ജനസംഖ്യയിൽ പ്രബലരായ മള്ളുകുറുമരെ പരിഗണിക്കാത്തതിൽ ശക്തമായ അതൃപ്തിയുണ്ട്.
തെരഞ്ഞെടുപ്പിൽ സാമുദായിക നീതി ഉറപ്പുവരുത്തുന്നതിൽനിന്ന് രാഷ്ട്രീയ പാർട്ടികൾ പിറകോട്ട് പോകരുത്. ബത്തേരി മണ്ഡലത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്ന മുന്നണി ഈ സമുദായത്തിൽനിന്നുള്ള അംഗത്തെ സ്ഥാനാർഥിയാക്കണം.
അവഗണന തുടരുകയാണെങ്കിൽ ഗാന്ധിയൻ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെ സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നത് പരിഗണിക്കും. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി.എസ്. ഗംഗാധരൻ, സംസ്ഥാന സെക്രട്ടറി രാരീഷ് വാളവയൽ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.