ഇസ്ലാമോഫോബിയ കേരളത്തിെൻറ ബഹുസ്വരതയെ തകർക്കുന്നു –പി. മുജീബ് റഹ്മാൻ
text_fields
സുൽത്താൻ ബത്തേരി: ഇസ്ലാമോഫോബിയ പടർത്തി കേരളത്തിെൻറ ബഹുസ്വരതയെ തകർക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്ക് പിണറായിസർക്കാർ ഒത്താശചെയ്യുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു.
'ഇസ്ലാം ആശയസംവാദത്തിെൻറ സൗഹൃദനാളുകൾ' എന്നപേരിൽ നവംബർ 15 മുതൽ ഡിസംബർ 15 വരെ ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിക്കുന്ന കാമ്പയിെൻറ ഭാഗമായി സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സംവാദസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരാവകാശവും ജനപക്ഷ രാഷ്ട്രീയവും ബലികൊടുത്ത് സംഘ് പരിവാറിന് പാദസേവചെയ്യുന്ന സി.പി.എമ്മിെൻറ അധികാര രാഷ്ട്രീയതാൽപര്യം മതേതര കേരളത്തിന് വലിയ പ്രത്യാഘാതം ഉണ്ടാക്കും.
കേരളത്തിലെ റസ്റ്റാറൻറുകൾക്കെതിരിൽ ഹലാൽ പേര് പറഞ്ഞ് തുപ്പൽ വിവാദമുയർത്തി സംഘ്പരിവാർ വെറുപ്പും വിദ്വേഷവും പടർത്തുമ്പോൾ സംസ്ഥാന സർക്കാർ അതിനെ പിന്തുണക്കുകയാണ്. മുസ്ലിം സമുദായത്തിന് അർഹമായ സ്കോളർഷിപ് വെട്ടിക്കുറച്ചും വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടുകൊടുത്തും വിവേചന ഭീകരതക്ക് സർക്കാർ കൈയൊപ്പ് ചാർത്തുന്നു. മതേതരപ്രസ്ഥാനങ്ങളും ഫാഷിസ്റ്റ് സംഘടനകളും ഇസ്ലാം ഭീതിയിൽ ഒരേപാതയിൽ എത്തിച്ചേരുന്നത് ഗൗരവകരമായ സംഗതിയാണ്. സമുദായ ധ്രുവീകരണത്തിന് കാരണമാകുന്ന തെറ്റായ പ്രചാരണങ്ങളെ ചെറുക്കാൻ സർക്കാർ തയാറാകണം. ജനാധിപത്യത്തെ സംവാദങ്ങളുടെ സൗഹൃദ പരിസരങ്ങളിലൂടെ പരിപോഷിപ്പിക്കുന്നതിന് സാധിക്കണം.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ടി.പി. യൂനുസ് അധ്യക്ഷത വഹിച്ചു. ശാന്തപുരം അൽ ജാമിഅ: ദഅവ കോളജ് പ്രിൻസിപ്പൽ ഇല്യാസ് മൗലവി, സെക്രട്ടറി കെ. അബ്ദുൽ ജലീൽ എന്നിവർ സംശയനിവാരണം നടത്തി. വനിതവിഭാഗം ജില്ല പ്രസിഡൻറ് കെ.കെ. അദീല, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് സി. റഷീദ്, കെ.പി. സൽമ, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് പി. സാലിം, ജി.ഐ.ഒ ഏരിയ പ്രസിഡൻറ് ദാനിയ അബ്ദുറഷീദ് എന്നിവർ പങ്കെടുത്തു. കെ.എസ്. അലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.