ജലനിധി പദ്ധതിയുടെ പൈപ്പ് തകർന്നു; ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു
text_fieldsഇരുളത്ത് ജലനിധി പദ്ധതിയുടെ പൈപ്പ് തകർന്ന് ജലം പാഴാകുന്നു
പുൽപള്ളി: ഇരുളത്ത് ജലനിധി പദ്ധതിയുടെ പൈപ്പ് തകർന്ന് നിത്യവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നു. അഞ്ച് വർഷത്തിലേറെയായി ഇത്തരത്തിൽ വെള്ളം പാഴായി ഒഴുകാൻ തുടങ്ങിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്. തുടർച്ചയായ ജലപ്രവാഹത്താൽ ഈ ഭാഗത്തെ റോഡും തകർന്നു.
ഇരുളത്ത് നിന്ന് അങ്ങാടിശ്ശേരി, മണൽവയൽ എന്നിവിടങ്ങളിലേക്ക് തിരിയുന്ന ഇരുളം അമ്പലപ്പടി ജങ്ഷനിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. മഴയത്തും വെയിലത്തുമെല്ലാം വെള്ളമൊഴുകി േറാഡിന്റെ അരികുകൾ ഇല്ലാതായി. റോഡിന്റെ നടുഭാഗത്തായി ഗർത്തങ്ങളും രൂപപ്പെട്ടു. ഈ വഴി വാഹനം ഓടിക്കുമ്പോൾ ബൈക്ക് യാത്രികർ അപകടത്തിൽ പെടുകയും ചെയ്തിട്ടുണ്ട്. റോഡിലേക്കുള്ള നീരൊഴുക്ക് ഇല്ലാതാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിരന്തരമായി നാട്ടുകാർ ജലനിധി അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. പനമരം പുഴയിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് ഈ മേഖലയിലേക്ക് വിതരണം ചെയ്യുന്നത്. ഇതാണ് പാഴാകുന്നത്. അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാർ റോഡിന് നടുവിൽ വാഴനട്ടു പ്രതിഷേധിച്ചു. വരും ദിവസങ്ങളിൽ സമരം ശകതമാക്കാനാണ് ഇവരുടെ തീരുമാനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.