ഓണം: ലഹരിക്കടത്ത് തടയാന്‍ പരിശോധന
text_fieldsകൽപറ്റ: ഓണം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളുമെത്തുന്നത് തടയാന്‍ എക്സൈസും പൊലീസും പരിശോധന ശക്തമാക്കി. ഇതിനായി ജില്ലതലത്തില്‍ പ്രത്യേക സ്ക്വാഡിന് രൂപം നല്കി. എക്സൈസ്, പൊലീസ്, വനം, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാനായി ചെക്ക്പേസ്റ്റുകളിലും പരിശോധന ഊർജിതമാക്കും.
സംസ്ഥാന അതിര്‍ത്തികളില്‍ കർണാടക, തമിഴ്നാട് ഉദ്യോഗസ്ഥരും പരിശോധന നടപടികളുമായി സഹകരിക്കും. ലഹരിക്കടത്ത് കുറ്റകൃത്യങ്ങളില്‍ വർധിച്ചുവരുന്ന സ്ത്രീ പങ്കാളിത്തം കണക്കിലെടുത്ത് മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകളില്‍ പരിശോധനക്കായി വനിത ജീവനക്കാരെ നിയോഗിച്ചു. കാനന വഴികളിലൂടെയും ഊട് വഴികളിലൂടേയും ലഹരി പദാർഥങ്ങള്‍ എത്തുന്നത് കണ്ടെത്താന്‍ വനം വകുപ്പുമായി ചേര്‍ന്നുളള പരിശോധനയും എക്സൈസ് ആരംഭിച്ചു. എക്സൈസിന്റെ നേതൃത്വത്തിലുളള സ്പെഷ്യല്‍ ഡ്രൈവ് സെപ്തംബര്‍ 12വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.