ആൾനാശം കൂടിയത് ദുരന്ത നിവാരണ അതോറിറ്റിയുടെ അനാസ്ഥ മൂലം
text_fieldsകൽപറ്റ: ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വലിയ തോതില്‍ ആള്‍നാശമുണ്ടായത് ദുരന്ത നിവാരണ അതോറിറ്റിയുടെ അനാസ്ഥ മൂലമാണെന്നും ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ടെന്നും സമൂഹിക പ്രവര്ത്തകന് റഹ്മാന് ഇളങ്ങോളി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച് സൂചനയുണ്ടായിട്ടും ദുരന്ത നിവാരണ അതോറിറ്റി ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ല. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നടപടി ഉണ്ടായില്ല.
മുമ്പ് രണ്ടുവട്ടം ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശമാണ് മുണ്ടക്കൈ. എന്നിട്ടും തൽക്കാലത്തേക്ക് മാറിത്താമസിക്കുന്നതില്‍ ജനങ്ങളില്‍ സമ്മര്‍ദം ചെലുത്താന്‍ തദ്ദേശ സ്ഥാപനത്തിനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുരന്ത നിവാരണ നിയമത്തിന്റെ കാര്യക്ഷമമായ നിര്‍വഹണം ഉറപ്പുവരുത്തുന്നതിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
മറ്റിടങ്ങളില്‍ അപകടുമുണ്ടാകുന്നത് പോലെയല്ല മുണ്ടക്കൈയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അപകടം. ഇവിടെ മുമ്പും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. 1984ല്‍ 11 പേര് മരിച്ചിരുന്നു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്തയച്ചതെന്നും മടക്കിമല സ്വദേശിയായ റഹ്മാന് ഇളങ്ങോളി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.