ഇരട്ടക്കൊല നടന്ന നെല്ലിയമ്പത്ത് ഭീതി പരത്തി അജ്ഞാത സംഘം വീട്ടുമുറ്റത്ത്
text_fieldsrepresentative image
പനമരം: ഇരട്ടക്കൊല നടന്ന നെല്ലിയമ്പത്തെ ഒരു വീട്ടിൽ അജ്ഞാത സംഘം കാറിലെത്തിയത് ഭീതി പരത്തി.
വ്യാഴാഴ്ച രാത്രിയിലാണ് താഴെ നെല്ലിയമ്പത്തെ ചോയിക്കൊല്ലിയിലെ വാഴക്കണ്ടി ദേവദാസെൻറ വീട്ടുപടിക്കൽ സംഘം കാറിലെത്തിയത്. ഇവിടുന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ഇരട്ട കൊലപാതകം നടന്ന വീട്. രാത്രി 11.30ഒാെടയായിരുന്നു സംഭവം. നായ് കുരക്കുന്നത് കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ടതോടെ വാഹനവുമായി സംഘം കടന്നുകളഞ്ഞു.
ഈ വാഹനം റോഡിൽ കുറേ നേരം പാർക്ക് ചെയ്തിരുന്നതായും ഒരു ബൈക്കും മറ്റൊരു കാറും ഇവിടെ വീണ്ടും എത്തിയതായും നാട്ടുകാർ പറയുന്നുണ്ട്. ഇരട്ടക്കൊലക്കു പിന്നിലെ പ്രതികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടികൂടാനായിട്ടില്ല.
പിന്നാലെയാണ് ഭീതി പരത്തി അജ്ഞാത സംഘം എത്തിയത്. പോർച്ചിൽ വാഹനം വന്നതിെൻറ അടയാളങ്ങളുണ്ട്. ദേവദാസൻ പനമരം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡിൽനിന്ന് 200 മീറ്ററോളം മാറി തോട്ടത്തിനകത്താണ് ദേവദാസിെൻറ വീട്. ഭാര്യയും ദേവദാസും മാത്രമാണ് ഈ ഒറ്റപ്പെട്ട വീട്ടിൽ താമസം. നെല്ലിയമ്പം കൊലപാതകം കഴിഞ്ഞതിനാൽ ഇത്തരം സംഭവം ആവർത്തിക്കുമ്പോൾ ഒറ്റപ്പെട്ട് കഴിയുന്നവർ ഭീതിയിലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.