വ്യാപക തിരച്ചിൽ, കടുവ എവിടെ...?
text_fieldsകടുവ തിരച്ചിലിന് മുന്നോടിയായി വനംവകുപ്പ് ജീവനക്കാർ അവലോകന യോഗം ചേർന്നപ്പോൾ
മാനന്തവാടി: തവിഞ്ഞാലിലെ വിവിധ പ്രദേശങ്ങളിൽ ഭീതി വിതക്കുന്ന കടുവക്കായി വനം വകുപ്പിന്റെ വ്യാപക തിരച്ചിൽ തുടരുകയാണെങ്കിലും കടുവയെ കണ്ടെത്താനായില്ല.
വ്യാഴാഴ്ച രാവിലെ മുതൽ വനപാലക സംഘം നാല് സംഘങ്ങളായാണ് തിരച്ചിൽ നടത്തിയത്. കരിമാനി, കമ്പിപ്പാലം, ജോൺസൺ കുന്ന്, പാരിസൺ എസ്റ്റേറ്റിലെ ചതുപ്പ് നിറഞ്ഞ ചിലഭാഗങ്ങൾ, 43ാം മൈൽ എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. ഡ്രോൺ കാമറ ഉപയോഗിച്ചും തിരച്ചിൽ നടത്തി.
കൂടാതെ, വനത്തിനകത്തും വനാതിർത്തിയോട് ചേർന്ന വിവിധ പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള കാമറ പരിശോധനയും നടത്തി. കാമറകളിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടില്ല.
ആർ.ആർ.ടി അംഗങ്ങൾക്ക് പുറമേ, ബേഗൂർ, പേര്യ, മാനന്തവാടി റേഞ്ചുകൾക്ക് കീഴിലെ വനംവകുപ്പ് ജീവനക്കാരും തിരച്ചിലിൽ പങ്കാളിയായി. വ്യാഴാഴ്ച രാവിലെ 9.30ന് ആരംഭിച്ച പരിശോധന വൈകീട്ട് 3.30 വരെ നീണ്ടു. തിരച്ചിൽ തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.