Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥാപിക്കണം -ആക്ഷൻ കമ്മിറ്റി

text_fields
bookmark_border
മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥാപിക്കണം -ആക്ഷൻ കമ്മിറ്റി
cancel

കൽപറ്റ: കോട്ടത്തറ വില്ലേജിൽ മടക്കി മലക്കടുത്ത് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവനയായി നൽകിയ 50 ഏക്കർ ഭൂമിയിൽ തന്നെ വയനാട് ഗവ. മെഡിക്കൽ കോളജ് നിർമിക്കണമെന്ന് വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാരിസ്ഥിതിക ആഘാതങ്ങൾക്ക് സാധ്യതയുള്ള ഭൂമിയാണെന്ന് വ്യക്തമാക്കിയാണ് ഈ സ്ഥലം മെഡിക്കൽ കോളജിന് അനുയോജ്യമല്ലെന്ന് തീരൂമാനിച്ചത്. എന്നാൽ, ഈ ഭൂമി പാരിസ്ഥിതിക പ്രശ്നങ്ങളുള്ളതാണെന്ന് സൂചിപ്പിക്കുന്ന അംഗീകൃത ഏജൻസികളുടെ പഠന റിപ്പോർട്ട് നിലവിലുണ്ടെങ്കിൽ പുറത്തുവിടാൻ സർക്കാർ തയാറാകണമെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ എല്ലാ ഭാഗത്തുമുള്ള ജനങ്ങൾക്ക് എത്തിച്ചേരാൻ കഴിയുന്ന മടക്കിമലയിൽതന്നെ കോളജ് സ്ഥാപിക്കണമെന്നാവശ്യപ്പട്ട് സെപ്റ്റംബർ 15ന് കലക്ടറേറ്റ് ധർണ നടത്തുമെന്നും 21 മുതൽ തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. സമരത്തിന് പിന്തുണ അഭ്യർത്ഥിച്ച് ജില്ലയിലെ എല്ലാ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികളുടെ ജില്ല കമ്മിറ്റികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ മതമേലധ്യക്ഷർ, സാമൂഹിക നേതാക്കൾ, ക്ലബുകൾ ലൈബ്രറികൾ എന്നിവ ഉൾപ്പെടുന്ന കമ്മിറ്റികളുടെ ഭാരവാഹികൾക്കും രേഖാമൂലം കത്ത് നൽകും.

2012ൽ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട അഞ്ച് മെഡിക്കൽ കോളജുകളിൽ നിർമാണം കടലാസിലൊതുങ്ങിയത് വയനാട്ടിൽ മാത്രമാണ്. ജില്ലയുടെ ഹൃദയഭാഗമായ മടക്കി മലയിൽ സർക്കാറിന് ദാനമായി ലഭിച്ച ഭൂമി തെറ്റായ പരിസ്ഥിതി ആഘാത സർവേ റിപ്പോർട്ട് മറയാക്കിയാണ് ഉപേക്ഷിച്ചത്. ചേലോട് എസ്റ്റേറ്റ് ഭൂമി വില കൊടുത്തു വാങ്ങാനും അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനും കപട നാടകങ്ങൾ അരങ്ങേറിയ ശേഷമാണ് കണ്ണൂർ അതിർത്തിയിൽ പാൽചുരത്തിനും നിടുംപൊയിൽ ചുരത്തിനും സമീപത്തുള്ള പരിസ്ഥിതി ദുർബല പ്രദേശമായ ബോയ്സ് ടൗണിൽ ഭൂമി ഏറ്റെടുത്തത്. ഈ നടപടി അംഗീകരിക്കാനാവില്ല.

ചെറുതും വലുതുമായ എഴുപതോളം ആംബുലൻസുകളാണ് പ്രതിദിനം വയനാട് ചുരമിറങ്ങി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മരണപ്പാച്ചിൽ നടത്തുന്നത്. പൊൻകുഴി മുതൽ മരക്കടവ് വരെയും കേണിച്ചിറ മുതൽ പാട്ടവയൽ വരെയുമുള്ള സുൽത്താൻബത്തേരി താലൂക്കിലെയും വടുവഞ്ചാൽ ചൂരൽമല മുതൽ കാപ്പിക്കളം വരെയും നടവയൽ മുതൽ ലക്കിടി വരെയുമുള്ള വൈത്തിരി താലൂക്കിലെയും ജനങ്ങൾ വിദഗ്ധ ചികിത്സ ലഭിക്കാൻ മാനന്തവാടി ടൗണും കടന്ന് 13 കിലോമീറ്റർ സഞ്ചരിച്ച് കണ്ണൂർ അതിർത്തിയിലെ മെഡിക്കൽ കോളജിൽ പോകണമെന്ന നിലപാട് ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മാനന്തവാടി ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെയും ഉപകരണങ്ങളുടെയും എണ്ണം വർധിപ്പിച്ച് ആ പ്രദേശത്തുകാരുടെ ചികിത്സ സൗകര്യം മെച്ചപ്പെടുത്തുന്നതിനുപകരം അവിടെയും ജനത്തെ ചേരി തിരിക്കാൻ ശ്രമിച്ചു. വിഷയത്തിൽ ജില്ലയിലെ വ്യത്യസ്ത രാഷ്ട്രിയ നേതൃത്വങ്ങൾ മൗനംപാലിക്കുന്ന സാഹചര്യത്തിലാണ് മടക്കിമലയിൽ ദാനം കിട്ടിയ ഭൂമിയിൽ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന ആവശ്യം മുൻനിർത്തി 5000ത്തോളം ആളുകളെ ഉൾപ്പെടുത്തി വാട്സ്ആപ് കൂട്ടായ്മകൾ രൂപവത്കരിച്ച് ആക്ഷൻ കമ്മിറ്റിക്ക് തുടക്കമിട്ടതെന്നും ഇവർ പറഞ്ഞു.

രണ്ടാംഘട്ട സമരപരിപാടികൾക്ക് തുടക്കംകുറിച്ച് സെപ്റ്റംബർ 21, 22, 23 തിയതികളിൽ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും വാഹന പ്രചാരണ ജാഥ നടത്തും. പ്രധാന ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ഭീമഹരജി നൽകുന്നതിലേക്കായി ഒപ്പുശേഖരണവും നടത്തും. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനം മുതൽ കലക്ടറേറ്റിന് മുന്നിൽ പഞ്ചദിന സത്യാഗ്രഹ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. വയനാട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ.പി. ഫിലിപ്പ് കുട്ടി, ജനറൽ കൺവീനർ വിജയൻ മടക്കിമല, ട്രഷറർ വി.പി. അബ്ദുൽ ഷുക്കൂർ, വൈസ് ചെയർമാൻമാരായ ഗഫൂർ വെണ്ണിയോട്, ഐ.ബി. മൃണാളിനി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsAction CommitteeMedical College
News Summary - Medical College should be established in Madakimalai - Action Committee
Next Story