വയനാടിന് അനുവദിച്ച മെഡിക്കൽ കോളജ് ബോയ്സ് ടൗണിൽ സ്ഥാപിക്കും –മന്ത്രി വീണ ജോർജ്
text_fieldsമാനന്തവാടി: വയനാടിന് അനുവദിച്ച മെഡിക്കൽ കോളജ് ആരോഗ്യവകുപ്പിെൻറ കൈവശമുള്ള തലപ്പുഴ ബോയ്സ് ടൗണിലെ ഭൂമിയിൽ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മാനന്തവാടി പൊതുമരാമത്ത് വകുപ്പ് ടൂറിസ്റ്റ് ബംഗ്ലാവിൽ നടന്ന മെഡിക്കൽ കോളജ്, കോവിഡ് അവലോകന യോഗങ്ങൾക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നിലവില്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്ന ജില്ല ആശുപത്രിയില്‍ വിപുലമായ ചികിത്സ സൗകര്യം ഒരുക്കുക, പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കാൻ ബോയ്സ് ടൗണില്‍ കണ്ടെത്തിയ 50 ഏക്കര്‍ സ്ഥലത്ത് സമ്പൂര്‍ണ മെഡിക്കല്‍ കോളജ് നിർമാണം പൂര്‍ത്തിയാക്കുക എന്നിവയാണ് സര്‍ക്കാറിനു മുന്നിലുള്ള ലക്ഷ്യങ്ങള്‍. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ബജറ്റില്‍ 300 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നിർമാണത്തിനായി 636 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പ്രത്യേക ചുമതല നല്കിയ വാപ്കോ സമര്‍പ്പിച്ചത്. കേന്ദ്ര സര്‍ക്കാറിെൻറ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിച്ചില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിർമാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ 146 തസ്തികകള്‍ മെഡിക്കല്‍ കോളജിനായി സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ 41 ഡോക്ടര്‍മാരുടെ നിയമനം നടത്തി. അസി. പ്രഫസര്‍ തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രഫസര്‍ തസ്തികയില്‍ ഡി.പി.സി ചേര്‍ന്ന് നിയമനം നടത്തുമെന്നും അസോസിയറ്റ് പ്രഫസര്‍ തസ്തികയില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അതുകഴിഞ്ഞ് നിയമനം നടത്തുമെന്നും മന്ത്രി അറിയിച്ചു. ബോയ്സ് ടൗണില്‍ ആരോഗ്യ വകുപ്പിെൻറ ഉടമസ്ഥതയിലുള്ള സ്ഥലം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറാൻ സര്‍ക്കാര്‍ ഉത്തരവ് വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
ആവശ്യമായ കാര്‍ഡിയോളജിസ്റ്റുകളെ നിയമിക്കാൻ നടപടി സ്വീകരിക്കും. നിലവിലെ സ്റ്റാഫ് നഴ്സുമാര്‍ക്ക് പ്രത്യേകം പരിശീലനം നല്കിയ ശേഷമായിരിക്കും കാത്ത് ലാബിലേക്ക് നിയമിക്കുക. ജില്ല ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം അടിയന്തരമായി ആരംഭിക്കുകയും ന്യൂറോളജി വിഭാഗം തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികളിലും കുത്തിവെപ്പിലെ നേട്ടത്തിലും മന്ത്രി സംതൃപ്തി അറിയിച്ചു. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ കോവിഡ് രോഗവ്യാപനം തുടരുന്നത്. ആദിവാസി കോളനികളില്‍ പ്രത്യേക പരിഗണന നല്കി വ്യാപനം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കോളനിയിലുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധയും കരുതലും നൽകാനും മന്ത്രി നിര്‍ദേശം നല്കി.
അവലോകന യോഗങ്ങളില്‍ ഒ.ആര്. കേളു എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിന് ബേബി, ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജില്ല കലക്ടര്‍ എ. ഗീത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബി, ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്, ഡയറക്ടര്‍ ഡോ. വി.ആര്. രാജു, സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി, ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. മുബാറക്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ആശുപത്രി സൂപ്രണ്ട് എ.പി. ദിനേശ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.