പൊരിവെയിലിൽ യാത്രക്കാർ; കോടതി നടപടികളിൽ കുടുങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം
text_fieldsതരുവണ: കൊടും ചൂടിൽ നിന്ന് രക്ഷ നേടാൻ മനുഷ്യരും ജീവജാലങ്ങളും തണൽ തേടുമ്പോൾ കോടതി നടപടിയിൽ കുടുങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം.
തരുവണയിൽ നിന്ന് കുറ്റ്യാടി, കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്കാണ് പൊരി വെയിലത്ത് ബസ് കാത്തിരിക്കേണ്ട അവസ്ഥ. നിലവിലുള്ള കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിയാനും തൊട്ടടുത്തുള്ള ഉപയോഗശൂന്യമായ പൊതുകിണർ നവീകരിക്കാനും വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പ്രവൃത്തി ആരംഭിച്ചെങ്കിലും കോടതി നടപടിയെ തുടർന്ന് നിർമാണം നിലച്ചിട്ട് മാസങ്ങളായി. നിരവധി യാത്രക്കാരാണ് വെള്ളമുണ്ട, നിരവിൽപുഴ, കുറ്റ്യാടി, കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തി പൊരിവെയിലത്ത് നിൽക്കേണ്ടിവരുന്നത്.
ബസ് കാത്തിരിപ്പു കേന്ദ്രം പുന:സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു. സംഘടനകളും പാർട്ടികളും യാത്രക്കാരുടെ ദുരിതത്തിന് അറുതിവരുത്താൻ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.