പച്ചക്കറി വില കുതിക്കുന്നു
text_fieldsകൽപറ്റ നഗരത്തിലെ പച്ചക്കറിക്കട
പുൽപള്ളി: ഇടക്കാലത്തിനു ശേഷം പച്ചക്കറി വില വീണ്ടും കുത്തനെ ഉയരുന്നു. വിപണിയിൽ ഏറ്റവുമധികം വില മുരിങ്ങക്കായ്ക്കാണ്. രണ്ടാഴ്ച മുമ്പ് കിലോക്ക് 60 രൂപ വിലയുള്ള മുരിങ്ങക്കായക്ക് വിലയിപ്പോൾ 220 രൂപക്ക് മുകളിലാണ്. പച്ചമുളകിന്റെ വില 40 രൂപയിൽനിന്ന് 80 ആയി ഉയർന്നു.
തക്കാളിയുടെ വില 16ൽനിന്ന് 40 ആയും വർധിച്ചു. അയൽ സംസ്ഥാനങ്ങളിൽ പച്ചക്കറി ഉൽപാദനം കുറഞ്ഞതാണ് വിലവർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. കാലാവസ്ഥ വ്യതിയാനമാണ് പച്ചക്കറി ഉൽപാദനം കുറയാൻ കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഇതോടൊപ്പം ഇന്ധനവില ഉയർന്നുനിൽക്കുന്നതും വിലവർധനക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഒരുമാസത്തിനിടെയാണ് പച്ചക്കറികളുടെയെല്ലാം വില കുത്തനെ ഉയർന്നത്. വീട്ടാവശ്യത്തിനടക്കം കൂടുതൽ ആളുകൾ വാങ്ങുന്ന സവോളയുടെ വില 20 രൂപയിൽനിന്ന് 28 രൂപയായി വർധിച്ചു.
രണ്ടുമാസം മുമ്പ് ചെറിയുള്ളിയുടെ വില 60 രൂപയായിരുന്നു. ഇതിന്റെ വില ഇപ്പോൾ 90 രൂപയായി. ഇത്തരത്തിൽ എല്ലാ ഇനത്തിൽ പെട്ട പച്ചക്കറികളുടെയും വില ഏറിയിട്ടുണ്ട്. വരും നാളുകളിൽ വില ഇനിയും ഉയരാനാണ് സാധ്യത. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന രീതിയിലാണ് പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വില അനുദിനം ഉയരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.