Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightവേണം, പെരിക്കല്ലൂർ...

വേണം, പെരിക്കല്ലൂർ തോണിക്കടവിൽ കൽപ്പടവുകൾ

text_fields
bookmark_border
വേണം, പെരിക്കല്ലൂർ തോണിക്കടവിൽ കൽപ്പടവുകൾ
cancel

പുൽപള്ളി: വയനാട്ടിലെ പ്രധാന കടവായ പെരിക്കല്ലൂർ തോണിക്കടവിൽ കൽപ്പടവുകൾ നിർമിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. തോണിക്കാർ താൽക്കാലികമായി മണൽചാക്കുകൾ നിറച്ച് നിർമിച്ച സംവിധാനമാണ് നടക്കാൻ ഉപയോഗിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പുഴയുടെ മറുകരയിൽ ബൈരക്കുപ്പയിൽ 15 ലക്ഷം രൂപ ചെലവിൽ കൽപ്പടവ് നിർമിച്ചിരുന്നു. അതേ മാതൃകയിൽ മറുകരയായ പെരിക്കല്ലൂരിലും നിർമിക്കണമെന്നാണ് ആവശ്യം.

ഇത് സംബന്ധിച്ച് പലതവണ ജില്ല പഞ്ചായത്ത് അധികൃതർക്ക് തോണി സർവിസ് നടത്തുന്നവരടക്കം നിവേദനങ്ങൾ നൽകിയിരുന്നു. പടവുകൾ നിർമിക്കുമെന്ന് പലതവണ ഉറപ്പും ലഭിച്ചു. എന്നാൽ, ഇതുവരെ നടപടിയുണ്ടായില്ല. മഴപെയ്താൽ കുത്തനെയുള്ള ഭാഗത്തുകൂടി നടക്കാൻ പ്രയാസമാണ്. പുഴയിൽ ജലനിരപ്പ് ഉയർന്നാലും ആളുകൾക്ക് തോണിയിൽ കയറാൻ പറ്റാത്ത അവസ്ഥയാണ്. പരാതികൾ നൽകിയിട്ടും അധികൃതർ പരിഹാര നടപടികൾ സ്വീകരിക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pulppallyWayanad NewsThonikkadavuPerikallur
News Summary - stone steps at Perikallur thonikkadavu
Next Story