Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകനെ കൊന്നവരെ...

മകനെ കൊന്നവരെ പിടിച്ചില്ലെങ്കിൽ താനും ഭാര്യയും മരിക്കും -അഭിമന്യുവിൻെറ പിതാവ് 

text_fields
bookmark_border
മകനെ കൊന്നവരെ പിടിച്ചില്ലെങ്കിൽ താനും ഭാര്യയും മരിക്കും -അഭിമന്യുവിൻെറ പിതാവ് 
cancel

വട്ടവട(ഇടുക്കി): മകനെ കൊലപ്പെടുത്തിയവരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിൻെറ പിതാവ് മനോഹരന്‍. കൊല്ലപ്പെട്ട അഭിമന്യു പഠിച്ചിരുന്ന മഹാരാജാസ് കോളജില്‍നിന്നെത്തിയ  അധ്യാപകരോട് സംസാരിക്കവെയാണ്  വാവിട്ട് കരഞ്ഞുകൊണ്ടുള്ള  മനോഹരെൻറ  പ്രഖ്യാപനം.

‘‘അവനെ കൊല്ലാൻ അവർക്ക് എങ്ങനെ കഴിഞ്ഞു, അവൻ പാവമായിരുന്നു, പാവങ്ങൾക്കൊപ്പമായിരുന്നു അവൻ, അവനെ കൊന്നവരോട് ക്ഷമിക്കില്ല’’- അദ്ദേഹം നെഞ്ചത്തടിച്ച് കരഞ്ഞു പറഞ്ഞു. മഹാരാജാസ് കോളജിലെ അധ്യാപക സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് വീട്ടിെലത്തിയത്. അധ്യാപകര്‍ ഓര്‍മകള്‍ പങ്കുെവച്ചപ്പോള്‍, ഒരേ ഒരാവശ്യമേ ആ പിതാവിനുണ്ടായിരുന്നുള്ളൂ-മകെൻറ കൊലയാളികളെ പിടികൂടണം.

ആരോ വരച്ച അഭിമന്യുവിെൻറ ചിത്രം കൈയിലേക്ക് നല്‍കിയപ്പോഴും മനോഹരന് താങ്ങാനായില്ല. മഹാരാജാസിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും പിതാവിന് കൈമാറി. പ്രിൻസിപ്പൽ കെ.എൻ. കൃഷ്ണകുമാർ, എം.എസ്. മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോർജ്, ജോർജ് എന്നിവരാണ് എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaharajasmalayalam newsAbimanyu Murder case
News Summary - maharajas friends visited abimanyu's home- kerala news
Next Story