മകരവിളക്കിന് ഒരാഴ്ച; എരുമേലിയിൽ ഭക്തജനത്തിരക്ക്
text_fieldsകോട്ടയം: മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ എരുമേലിയിൽ വൻ ഭക്തജനത്തിര ക്ക്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരാണ് ഭൂരിപക്ഷവും. എരുമേലിയിൽ പേട്ടതു ള്ളിയ ശേഷം ബസുകളിലും പേരൂത്തോട്-കാളകെട്ടിവഴിയുള്ള കാനനപാതയിലൂടെയുമാണ് തീ ർഥാടകർ സന്നിധാനത്തേക്ക് നീങ്ങുന്നത്.
റെയിൽവേ സ്റ്റേഷനുകളിലും വൻതിരക്കാണ്. സ്പെഷൽ ട്രെയിനുകളിലാണ് തീർഥാടകർ കൂടുതൽ. ശബരിമലയിൽ ശരാശരി ലക്ഷത്തിലധികം ഭക്തർ എത്തുന്നുണ്ടെന്നാണ് െപാലീസിെൻറ കണക്ക്. യുവതികളെത്തുമെന്ന സൂചന ശക്തമായതോടെ എരുമേലിയിലും കാനനപാതകളിലും പമ്പാവാലി-ഇലവുങ്കൽ റൂട്ടിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
മകരവിളക്കുവരെ നിരോധനാജ്ഞ നീട്ടിയതിനാൽ പരിശോധനയും ശക്തമാക്കി. ജനുവരി 11നാണ് ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ. എരുമേലി ചന്ദനക്കുടം 10നും. ഇൗദിവസങ്ങളിൽ തിരക്ക് കൂടുമ്പോള്‍ നടപ്പാക്കേണ്ട ക്രമീകരണങ്ങളിലാണ് പൊലീസ്. എരുമേലി-നിലക്കൽ-പമ്പ എന്നിവിടങ്ങളിലും വനമേഖലകളിലും പെരിയാർ-സത്രം-പുല്ലുമേട് മേഖലകളും പൊലീസ് വലയത്തിലാണ്. പുല്ലുമേട് വഴി യുവതികളെത്തുമെന്ന സൂചനകെള തുടർന്ന് അവിടെയും നിരീക്ഷണം ശക്തമാക്കി. മകരവിളക്കുവരെ കൂടുതൽ സുരക്ഷ ഇവിടെയുണ്ടാവും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.