മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതി പിടിയിൽ
text_fieldsമലപ്പുറം: എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
ശനിയാഴ്ചയാണ് എടവണ്ണ സ്വദേശി റിതാൻ ബാസിലിനെ എടവണ്ണ ചെമ്പുകുത്ത് ജാമിഅ കോളജിന് സമീപം മലയുടെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റ പാടുകളുണ്ടായിരുന്നു. ഫോറൻസിക് പരിശോധനയിലും മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലുമാണ് മരണം വെടിയേറ്റാണെന്ന് സ്ഥിരീകരിച്ചത്.
സുഹൃത്തുക്കളോടൊപ്പം മല മുകളിലേക്ക് പോയ റിതാൻ അവർക്കൊപ്പം തിരിച്ച് വന്നില്ലെന്നും ഒറ്റക്ക് മലമുകളിൽ ഇരുന്നെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. റിതാനെ കാണാതായതോടെ നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ജില്ല പൊലീസ് മേധാവിക്ക് കീഴിൽ പെരിന്തൽമണ്ണ, തിരൂർ, നിലമ്പൂർ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിനാണ് അന്വേഷണ ചുമതല. രാസലഹരികടത്ത് കേസിൽ റിദാൻ ബാസിലിന് ജയിൽ ശിക്ഷ ലഭിച്ചിരുന്നു. മൂന്നാഴ്ച മുമ്പാണ് ഹൈകോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയെത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.