Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഫ്ഗാനിൽ കുടുങ്ങിയ...

അഫ്ഗാനിൽ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ ഡൽഹിയിലെത്തിക്കും

text_fields
bookmark_border
അഫ്ഗാനിൽ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ ഡൽഹിയിലെത്തിക്കും
cancel

ന്യൂഡൽഹി: അഫ്ഗാനിൽ കുടുങ്ങിയ കാസർകോട്​ സ്വദേശിനിയായ കന്യാസ്ത്രീ സിസ്​റ്റർ തെരേസ ക്രാസ്തയെ (48) ഡൽഹിയിലെത്തിക്കും. സിസ്റ്റർ തെരേസ കാബൂൾ വിമാനത്താവളത്തിന് പുറത്തെത്തി. വിമാനത്താവളത്തിൽ വൻ തിരക്കാണെന്നാണ് തെരേസ മെസേജ് അയച്ചപ്പോൾ പറഞ്ഞതെന്ന് സഹോദരൻ അറിയിച്ചു. ഇതേതുടർന്ന്, ഇവർക്ക് ഇതുവരെ വിമാനത്താവളത്തിന് അകത്ത് കയറാനായിട്ടില്ല.

കാബൂളിൽ വിമാനത്താവളത്തിൽ നിന്ന് റോഡുമാർഗം കേവലം പതിനഞ്ച് മിനിറ്റ് യാത്രാദൂരെയുള്ള സ്കൂളിലാണ് ഇവർ കഴിഞ്ഞിരുന്നത്. ആഗസ്​റ്റ്​ 17ന് സ്കൂളടച്ച് ഇറ്റലി വഴി നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാൽ പിന്നീട് വിമാനത്താവളം അടച്ചതോടെ സിസ്​റ്റർ തെരേസ ക്രാസ്തയും പാക്കിസ്താനിൽ നിന്നുള്ള സിസ്​റ്ററും ഇവിടെ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഇറ്റാലിയൻ സ്വദേശിനിയായ മറ്റൊരു സിസ്​റ്റർ നേരത്തെ മടങ്ങിയിരുന്നു.

പോപ്പി​െൻറ ക്ഷണം സ്വീകരിച്ചാണ് യുദ്ധഭൂമിയിലും മറ്റും ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സന്നദ്ധ പ്രവർത്തനം നടത്താൻ 2017ൽ സിസ്​റ്റർ ഇറ്റലിയിലേക്ക് പോയത്. അതുവരെ മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്​റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ഇറ്റലിയിൽ നിന്നാണ് കാബൂളിലെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിശീലകയായി നിയോഗിക്കപ്പെട്ടത്. ഇവിടെ മുപ്പത് വിദ്യാർഥികളെ പരിശീലിപ്പിച്ചുവരുകയായിരുന്നു.

ഇറ്റലി എംബസിയും ഇന്ത്യൻ എംബസിയും ഇവരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കുകയും ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ മുമ്പ് 'മാധ്യമ'ത്തോട് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talibanafghanistan
News Summary - Malayalee nun trapped in Afghanistan will be brought to Delhi
Next Story