ക്വാറൻറീൻ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയയാൾക്ക് കോവിഡ്; പ്രദേശവാസികൾ ആശങ്കയിൽ
text_fieldsകൊടുങ്ങല്ലൂർ: 14 ദിവസം ക്വാറൻറീൻ കഴിഞ്ഞ് രോഗലക്ഷണം ഒന്നും കാണാത്തതിനെ തുടർന്ന് പുറത്തിറങ്ങിയയാൾക്ക് കോവിഡ്. ഇതോടെ മൂന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ ക്വറൈൻറനിലായി. പുറത്തിറങ്ങി നടന്ന ഇയാൾക്ക് കൂടുതൽ സമ്പർക്കം ഉണ്ടായിട്ടുള്ളതായും സൂചനകളുണ്ട്. കച്ചവട സ്ഥാപനങ്ങളിലും മറ്റും ഇയാൾ പോയിരുന്നതായാണ് വിവരം. ഞായറാഴ്ച വൈകുന്നേരത്തോടെ കോവിഡ് സ്ഥിരീകരിച്ച ഇയാളിൽ നിന്ന് അധികൃതർ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കൂടുതൽ സമ്പർക്കം കണ്ടെത്തുന്ന പക്ഷം റൂട്ട് മാപ്പ് തയാറാക്കാനും ആലോചനയുണ്ട്.
കൊടുങ്ങല്ലൂർ മേഖലയിലെ എസ്.എൻ.പുരം പഞ്ചായത്തിൽപെട്ട ഇയാൾ ജൂൺ നാലിനാണ് വിദേശത്തു നിന്ന് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ ശേഷം തൃശൂരിലും വീട്ടിലുമായി ക്വാറൻറീനിൽ കഴിയുകയായിരുന്നു. പിന്നീടാണ് പുറത്തിറങ്ങിയത്. ജൂൺ 19നാണ് ക്വാറൻറീൻ സർട്ടിഫിക്കറ്റ് വാങ്ങാൻ സുഹൃത്തിനോടൊപ്പം ഇയാൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഇവിടെ ഇയാളുമായി സമ്പർക്കം പുലർത്തിയ ജെ.എച്ച്.ഐ.ഉൾപ്പെടെ മൂന്ന് ജീവനക്കാരോട് അധികൃതർ ക്വാറൻറീനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കോവിഡിെൻറ യാതൊരു ലക്ഷണവും ഇല്ലാതിരിക്കെ മറ്റ് അസുഖമുളള ഇയാൾ സർജ്ജറിയുമായി ബന്ധപ്പെട്ട റഫറൻസ് ലെറ്ററിന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്റെ കണ്ടിരുന്നു. ലെറ്റർ നൽകുന്നതിന് മുന്നോടിയായി ഡോക്ടർ കോവിഡ് ടെസ്റ്റ് നിർദ്ദേശിച്ചു. 26ന് താലൂക്ക് ആശുപത്രിയിൽ നിന്ന് ശ്രവമെടുത്ത് പരിശോധനക്ക് അയച്ചതോടെയാണ് ഇയാൾക്ക് കോവിഡ് ബാധയുണ്ടെന്ന വിവരമറിയുന്നത്. ഇയാൾ പോയ സ്ഥലങ്ങളും സ്ഥാപനങ്ങളും സമ്പർക്കത്തിലേർെപ്പട്ടവരെയും കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസും ആരോഗ്യവകുപ്പും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.