മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ഇടതു കൈയിൽ ബാൻഡേജ്, ബാഗിൽ ആശുപത്രി ശീട്ട്
text_fieldsrepresentative image
പറവൂർ: സ്വകാര്യ ബസ്സ്റ്റാൻഡിന് പിന്നിൽ ടൗൺ ജുമാമസ്ജിദിന് സമീപം പറവൂർ നഗരസഭയുടെ പ്രവർത്തനരഹിതമായ മുസ്രിസ് ബസാറിൽ പുരുഷന്‍റേതെന്ന് സംശയിക്കുന്ന അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ആറരയോടെ റോഡിലൂടെ പോയവരാണ് ബസാറിലെ തട്ടുകൾക്കിടയിൽ മൃതദേഹം കണ്ടത്.
സമീപത്തെ ബാഗിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ ശീട്ട് കണ്ടെത്തി. ഇതിൽ 58 വയസ് എന്ന് കാണിച്ചിട്ടുണ്ട്. ഇടതു കൈയിൽ ബാൻഡേജ് കെട്ടിയിട്ടുണ്ടായിരുന്നു. പറവൂർ സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ സഹായിയായ മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണെന്ന് സംശയം ഉയർന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കാലുകൾ ഒഴികെ ബാക്കി ഭാഗങ്ങൾ കത്തിക്കരിഞ്ഞിരുന്നു. കാലുകളിൽ നായ്ക്കൾ കടിച്ചിട്ടുണ്ട്.
ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ലൈറ്ററും കുപ്പിയിൽ കുറച്ചു പെട്രോളും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി. ചെരിപ്പുകൾ സമീപത്ത് ഒതുക്കിവെച്ചിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംശയം തോന്നിയ വ്യക്തിയെക്കുറിച്ച് അന്വേഷിക്കാൻ കുറ്റിപ്പുറം പൊലീസിൽ വിവരം അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.