Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅട്ടപ്പാടിയിൽനിന്ന്...

അട്ടപ്പാടിയിൽനിന്ന് രക്ഷപ്പെട്ട മാവോവാദി ദീപക് പിടിയിൽ

text_fields
bookmark_border
അട്ടപ്പാടിയിൽനിന്ന് രക്ഷപ്പെട്ട മാവോവാദി ദീപക് പിടിയിൽ
cancel

പാലക്കാട്: അട്ടപ്പാടി മേലെ മഞ്ചിക്കണ്ടിയിലുണ്ടായ വെടിവെപ്പിനിടെ രക്ഷപ്പെട്ട മാവോ വാദി നേതാവ് ദീപക് എന്ന ചന്ദു പിടിയില്‍. ആനക്കട്ടിക്ക് സമീപം തമിഴ്നാട് ടാസ്ക് ഫോഴ്സാ ണ് ഇയാളെ പിടികൂടിയത്. പിടിയിലാകുമ്പോള്‍ കൂടെ മറ്റൊരാളും ഉണ്ടായിരുന്നെന്നും ഇയാ ളും കസ്റ്റഡിയിലുണ്ടെന്നുമാണ് വിവരം. ആഗസ്റ്റ് 28, 29 തീയതികളിൽ മഞ്ചിക്കണ്ടിയിൽ ന ടന്ന തണ്ടർബോൾട്ട് വെടിവെപ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു.

ഇവിട െ മാസങ്ങളായി തങ്ങിയിരുന്ന ആറംഗ മാവോവാദി സംഘത്തിലെ അംഗമാണ് ഛത്തീസ്ഗഢ് സ്വദേശി യായ ദീപക്. സായുധ പോരാട്ടങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ച ഇയാൾ മാവോവാദികൾക്ക ് ആയുധപരിശീലനം നൽകുന്നവരിൽ പ്രമുഖനാണെന്നാണ് പൊലീസ് പറയുന്നത്. ദീപക് പരി ശീലനം നൽകുന്ന ദൃശ്യങ്ങൾ പൊലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയതും മാവോവാദികൾ ഉപയോഗിച്ചിരുന്നതുമായ ലാപ്ടോപ്പിൽ നിന്നാണ് ഇവ ലഭിച്ചത്. തമിഴ്നാട്ടിലെ തൂവപ്പതിക്കടുത്താണ് ദീപക് പിടിയിലായതെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ തമിഴ്നാട് ടാസ്ക് ഫോഴ്സ് അധികൃതർ പുറത്തുവിട്ടിട്ടില്ല.

അട്ടപ്പാടി-തമിഴ്നാട് അതിർത്തിയിലെ എസ്.ടി.എഫ് ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തുവരുകയാണ്. ഇതിനിടെ സംഭവത്തിൽ തമിഴ്നാട് ക്യൂ ബ്രാഞ്ച് കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നടപടികൾ പൂർത്തിയാക്കി എസ്.ടി.എഫ് പിടിയിലായവരെ ക്യൂ ബ്രാഞ്ചിന് കൈമാറും. സംഭവത്തിൽ കേരള പൊലീസും വിവരങ്ങളാരായുന്നുണ്ട്.

മൈൻ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് പൊലീസ്

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിലെത്തിയ മാവോവാദികൾ മൈൻ ആക്രമണങ്ങൾക്കടക്കം പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്. മൈൻ പാകുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെടുത്ത ലാപ്ടോപ്പിൽ നിന്ന് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ഛത്തീസ്ഗഢിൽ സൈനികർ സ‍ഞ്ചരിക്കുന്ന വഴിയിൽ മാവോവാദികൾ മൈൻ പാകുന്നതിെൻറ ദൃശ്യങ്ങളാണിത്. വിശദമായ വിവരണങ്ങളും ഈ ചിത്രീകരണത്തിലുണ്ട്. മഞ്ചിക്കണ്ടി ഉൾവനത്തിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പിൽ നിന്ന് കിട്ടിയവയാണിതെന്ന് പോലീസ് പറയുന്നു.

മാവോവാദികളുടെ മരണം; മൃതദേഹത്തിൽ വീണ്ടും സംശയം

മുളങ്കുന്നത്തുകാവ്: അട്ടപ്പാടി മഞ്ചക്കണ്ടിയിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദികളിൽ സുരേഷ് എന്ന് പൊലീസ് രേഖപ്പെടുത്തിയയാളുടെ മൃതദേഹത്തെക്കുറിച്ച് സംശയം. മാധ്യമങ്ങളിൽ വന്ന ഫോട്ടോ ശ്രീനിവാസൻ എന്ന കേശവേൻറതാണെന്ന് അവകാശപ്പെട്ട് ചെന്നൈ ഇ.ഐ.ടി നഗറിലെ ഗോവിന്ദച്ചാമിയുടെ മക്കളായ ജയരാമനും രാജഗോപാലും എത്തിയതോടെയാണ് കൊല്ലപ്പെട്ടത് ആരാണെന്ന സംശയം വീണ്ടും ഉയർന്നത്.

തങ്ങളുടെ സഹോദരൻ ശ്രീനിവാസേൻറതാണ് മൃതദേഹം എന്നാണ് ഇവർ അവകാശപ്പെടുന്നത്.ശനിയാഴ്ച ഉച്ചക്ക് 12ഓടെ എത്തിയ ഇരുവരും മെഡിക്കൽ കോളജ് മോർച്ചറിയിൽ കയറി മൃതദേഹം കണ്ടു. മുഖം വികൃതമായ നിലയിലായതിനാൽ തിരിച്ചറിയാനായില്ലെന്ന് ഇരുവരും പറഞ്ഞു. പൊലീസ് നൽകിയ ഫോട്ടോയിൽനിന്നാണ് ശ്രീനിവാസനാണെന്ന് ഇവർ പറഞ്ഞത്. സ്ഥിരീകരിക്കാൻ ഡി.എൻ.എ പരിശോധന വേണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് ഇവരുടെ രക്തം പൊലീസ് പരിശോധനക്ക് ശേഖരിച്ചു. 

ശ്രീനിവാസൻ എട്ടുവർഷം മുമ്പ് വീടുവിട്ട് പോയതാണെന്നും പിന്നീട് ബന്ധമില്ലെന്നും ഇവർ പറയുന്നു. ശ്രീനിവാസൻ സി.പി.എം പ്രവർത്തകനായിരുന്നുവെന്ന് ഇവർ സൂചിപ്പിച്ചു. ഇതുവരെ മണിവാസകത്തിെൻറ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala newsmalayalam newsmaoist deepak
News Summary - maoist deepak held by tamilnadu task force -kerala news
Next Story