മാവോവാദി ഏറ്റുമുട്ടൽ: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവായി
text_fieldsതിരുവനന്തപുരം: വയനാട് പടിഞ്ഞാറത്തറ ബാണാസുര മലയിലെ മാവോവാദി ഏറ്റുമുട്ടൽ സംബന്ധിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിറങ്ങി.
വയനാട് ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ലയാണ് അന്വേഷിക്കുക. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകെൻറ സമീപത്തുനിന്ന് ലഭിച്ച തോക്കും വെടിവെക്കാൻ തണ്ടർ ബോൾട്ട് ഉപയോഗിച്ച തോക്കുകളും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് തണ്ടർബോൾട്ട് വേൽമുരുകനെ കൊന്നതെന്ന് കുറ്റപ്പെടുത്തിയ കുടുംബം മദ്രാസ് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. അതിനിടെയാണ് സംസ്ഥാന സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചത്.
വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. ഏറ്റുമുട്ടലിനെ സി.പി.ഐയും തള്ളിപ്പറഞ്ഞു. എന്നാൽ, മാവോവാദികൾ വെടിയുതിർത്തെന്നും ആത്മരക്ഷാർഥം തിരിച്ചുവെടിവെച്ചതിനെ തുടർന്നാണ് ഒരാൾ മരിച്ചതെന്നുമായിരുന്നു പൊലീസിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.