രൂപേഷിനെ കൊണ്ടുപോയതിൽ സുരക്ഷാവീഴ്ച: എസ്.ഐക്ക് സസ്പെൻഷൻ
text_fieldsതൃശൂർ: വിയ്യൂർ ജയിലിൽ കഴിയുന്ന മാവോവാദി നേതാവ് രൂപേഷിനെ ഈറോഡിലേക്ക് കൊണ്ടുപോയതിൽ സുരക്ഷാവീഴ്ച. വാഹനത്തിെൻറ തകരാർ പരിശോധിക്കുന്നതിലെ വീഴ്ചക്ക് എ.ആർ ക്യാമ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് എസ്.ഐ സെബാസ്റ്റ്യനെ സസ്പെൻഡ് ചെയ്തു. വാഹനപരിശോധന നടത്തി സർട്ടിഫൈ ചെയ്യേണ്ട എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറിനും സിറ്റി പൊലീസ് കമീഷണർക്കും വീഴ്ചയുണ്ടായെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.
ശനിയാഴ്ചയായിരുന്നു സംഭവം. മാവോവാദി പ്രതികളെ കൊണ്ടുപോകുമ്പോൾ വാഹന പരിശോധന കാര്യക്ഷമമാക്കണമെന്നും എസ്.പി, ഡിവൈ.എസ്.പി, എസ്.ഐ, നാല് പൊലീസുകാർ എന്നിവരടങ്ങുന്ന രണ്ട് ടീം വേണമെന്നുമാണ് നിർദേശം. ഒപ്പം, അതത് പൊലീസ് സ്റ്റേഷനുകളുടെ പൈലറ്റും എസ്കോർട്ടും േവണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.ജി സർക്കുലർ ഇറക്കിയിരുന്നു. ഇതനുസരിച്ച് രൂപേഷിനെ ജയിലിലേക്ക് കൊണ്ടുപോകാനുള്ള റൂട്ട് തയാറാക്കി. രാവിലെ ഏഴരക്ക് ജയിലിൽനിന്ന് എസ്കോർട്ട് ഓഫിസർ ഡാൽവിൻ സുരേഷിനും എസ്കോർട്ടിന് ഒല്ലൂർ സി.ഐക്കും വിയ്യൂർ പൊലീസിനുമായിരുന്നു ചുമതല. എന്നാൽ, ഒല്ലൂർ സി.ഐയും വിയ്യൂർ പൊലീസും എത്തുംമുമ്പ് ഡാൽവിൻ സുരേഷ് രൂപേഷിനെ ജയിലിൽനിന്ന് ഏറ്റുവാങ്ങി. ഇതിൽ സുരക്ഷാവീഴ്ചയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.
എസ്കോർട്ട് ഓഫിസറാണ് പ്രതിയെ കൈപ്പറ്റി രജിസ്റ്ററിൽ ഒപ്പുവെക്കേണ്ടത്. എന്നാൽ മറ്റൊരു പൊലീസുകാരനാണ് ഒപ്പുവെച്ചത്. എസ്കോർട്ട് ഓഫിസർ വരുംമുമ്പ് പ്രതിയെ കൈപ്പറ്റിയത് ഐ.ജിെയ അറിയിച്ചിട്ടുണ്ട്. ഇവിടെനിന്ന് രാമവർമപുരം മിൽമക്ക് സമീപമെത്തിയപ്പോഴാണ് വാഹനം തകരാറിലായത്. പിന്നീട് ക്യാമ്പിൽനിന്ന് മറ്റൊരു വാഹനമെത്തിച്ചാണ് കൊണ്ടുപോയത്. പ്രതികളെ കൊണ്ടുപോകുന്ന വാഹനം സുരക്ഷിതമാണെന്നും തകരാറില്ലെന്നും പരിശോധിച്ച് ക്യാമ്പിെൻറ മേലധികാരിയായ െഡപ്യൂട്ടി കമാൻഡൻറും സിറ്റി പൊലീസ് കമീഷണറും ഉറപ്പുവരുത്തണം. എന്നാൽ, ഒപ്പുവെച്ച രേഖയുണ്ടായിരുന്നില്ലേത്ര. തുടർന്നാണ് വീഴ്ചയുണ്ടായെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. ജയിലിൽനിന്ന് പ്രതിയെ എടുക്കുന്നതിൽ തുടങ്ങി യാത്രവരെയും വീഴ്ചയുണ്ടായെന്നിരിേക്ക വാഹനത്തകരാർ മാത്രം കാണിച്ച് എസ്.ഐയെ സസ്പെൻഡ് ചെയ്തത് സംശയാസ്പദമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.