Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി ഇടപാട്: കുറ്റം...

ഭൂമി ഇടപാട്: കുറ്റം ഏറ്റുപറഞ്ഞ് മാർ ആലഞ്ചേരി 

text_fields
bookmark_border
ഭൂമി ഇടപാട്: കുറ്റം ഏറ്റുപറഞ്ഞ് മാർ ആലഞ്ചേരി 
cancel

കൊച്ചി: സീറോ മലബാർ സഭ എറണാകുളം -അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ വീഴ്ച സംഭവിച്ചതായി മേജർ ആർച് ബിഷപ് കർദിനാൾ ഡോ. ജോർജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. ഭൂമിയിടപാടിലെ അപാകതകളെക്കുറിച്ച് അന്വേഷിച്ച കമീഷൻ മുമ്പാകെയാണ് കർദിനാൾ മൊഴി രേഖാമൂലം നൽകിയത്. അതേസമയം, കർദിനാൾ സഭാനിയമങ്ങൾ ലംഘിച്ചെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. താൻ നേരിട്ട് പണമിടപാടുകൾ നടത്തിയിട്ടില്ലെന്ന് മാർ ആലഞ്ചേരിയുടെ മൊഴിയിൽ പറയുന്നു. കോട്ടപ്പുറത്ത് 70 ഏക്കർ സ്ഥലം വാങ്ങാൻ ധനകാര്യ കൗൺസിലിെൻറ തീരുമാനം ഉണ്ടായിരുന്നതാണ്. അത് വാങ്ങാനാണ് 9.6 കോടി രൂപ സാജുവിന് നൽകിയത്. വാങ്ങുന്ന ഭൂമി അന്നുതെന്ന വിൽക്കാമെന്ന പ്രതീക്ഷയിലാണ് അങ്ങനെ ചെയ്തത്. പെെട്ടന്നുണ്ടായ പ്രതികൂലസാഹചര്യത്തിൽ കച്ചവടം നടന്നില്ല.

കൊടുത്ത പണത്തിന് ഗാരൻറിയായി സാജു കോട്ടപ്പുറത്തെയും േദവികുളത്തെയും ഭൂമി രജിസ്റ്റർ ചെയ്ത് നൽകുകയായിരുന്നു. നൽകിയ പണം തിരിച്ചുതരുേമ്പാൾ രണ്ട് സ്ഥലവും സാജുവിന് തിരിച്ചുകൊടുക്കും എന്നായിരുന്നു ധാരണ. സാജു ഭൂമിയിടപാടുകളിൽ പ്രാവീണ്യമുള്ളയാളാണെന്ന് കരുതിയാണ് ജോഷിയച്ചന് പരിചയപ്പെടുത്തി നൽകിയത്. നൽകാനുള്ള പണത്തിന് സാജു ആധാരങ്ങളിലൂടെ ഉറപ്പ് നൽകിയിട്ടുണ്ട്. ഭൂമി വിൽപനയിൽ സഭാനിയമങ്ങളോ സിവിൽ നിയമങ്ങളോ ലംഘിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, ചില ക്രമക്കേടുകൾ സംഭവിച്ചു. അതിൽ ദുഃഖമുണ്ട്. ഭൂമി വിൽപനക്ക് സാജു വർഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണ്. സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനും മാർ ജോസഫ് പുത്തൻവീട്ടിലിനും മെഡിക്കൽ കോളജിന് ഭൂമി വാങ്ങുന്ന കാര്യം അറിയാമായിരുന്നെന്ന് കർദിനാൾ ആശുപത്രിക്കിടക്കയിൽ നിന്നെഴുതി നൽകിയ മറുപടിയിൽ പറയുന്നു. 
അതിരൂപതക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവർക്കെതിരെ സഭാനിയമപ്രകാരവും സിവിൽ നിയമപ്രകാരവും നടപടി വേണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. കരുണാലയത്തിന് സമീപം, നൈപുണ്യസ്കൂൾ, ബി.എം.സി, നിലംപതിഞ്ഞമുകൾ, മരട് എന്നിവിടങ്ങളിലെ സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ശരാശരി വില നിശ്ചയിച്ചത് കാര്യമായ ചർച്ചകൾ നടത്താതെയാണ്. മെഡിക്കൽ കോളജിന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് അറിവുണ്ടായിരുന്നിട്ടും കാര്യങ്ങൾ ശരിയായ രീതിയിൽ വിലയിരുത്തുന്നതിൽ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പരാജയപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.

സഹായ മെത്രാന്മാർക്ക് ഇരുവർക്കും ദേവികുളത്തെയും കോട്ടപ്പടിയിലെയും ഇടപാടുകളെക്കുറിച്ച് അറിവില്ലായിരുന്നു. ഫിനാൻസ് ഒാഫിസർ ഫാ. ജോഷി പുതുവയും ഫാ. സെബാസ്റ്റ്യൻ വടക്കുംപാടനും ഇടപാടിലുള്ള പങ്കിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. മേജർ ആർച് ബിഷപ് പറഞ്ഞത് ചെയ്തുവെന്നാണ് ഫാ. ജോഷി പുതുവ മൊഴി നൽകിയത്. എന്നാൽ, ബാങ്ക് വായ്പ എടുക്കുന്ന കാര്യം സഹായ മെത്രാൻമാരെപ്പോലും അറിയിച്ചിരുന്നില്ല. സാജു വർഗീസുമായി നടന്ന ചർച്ചകളിൽ പങ്കാളിയായിരുന്ന ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ ബാങ്കിൽനിന്ന് 10 കോടി രൂപ വായ്പയെടുക്കാൻ നേതൃത്വം നൽകിയെന്നുമാത്രമല്ല ഇതിന് ഫാ. ജോഷി പുതുവയുമായി ചേർന്ന് വ്യാജരേഖ ചമക്കുകയും െചയ്തതായും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland issuemalayalam newsMar george alancherryChristanity
News Summary - Mar george alanchery on land issue-Kerala news
Next Story