പത്ത് വോട്ടിനു വേണ്ടി മാർക്സിസ്റ്റ് പാർട്ടി വർഗീയത പരത്തുന്നു -ഉമ്മൻ ചാണ്ടി
text_fieldsതിരുവനന്തപുരം: പത്ത് വോട്ടിന് വേണ്ടി മാർക്സിസ്റ്റ് പാർട്ടി നേതാക്കൾ കേരളത്തിൽ വർഗീയത പരത്താൻ ശ്രമിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. െഎശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൗ നീക്കത്തിന് അവർ കനത്തവില നൽകേണ്ടിവരും. കേരള ജനതയുടെ മനസ്സ് യു.ഡി.എഫിന് പിന്നിൽ അണിനിരന്നിരിക്കുന്നു. വിജയം യു.ഡി.എഫിനൊപ്പമായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
യുവാക്കളുടെ പ്രതീക്ഷ തകർത്ത സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. കേരളത്തിൽ യു.ഡി.എഫ് ഗവൺമെൻറ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാധാരണക്കാരെ വലച്ച ഭരണമായിരുന്നു അഞ്ച് വർഷമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെ തകർക്കലാണ് ബി.െജ.പിയുടെയും സി.പി.എമ്മിെൻറയും ലക്ഷ്യം. അതു കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ബി.ജെ.പിയുടെ ഫാഷിസത്തിനെതിരെ നേർക്കുനേർ പോരാടുന്ന ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹത്തിന് പിറകിൽ രാജ്യം അണിനിരന്ന് മാത്രമേ പോരാട്ടം സാധ്യമാകൂ എന്നും അധ്യക്ഷതവഹിച്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
അഴിമതി കൈയോടെ പിടികൂടുേമ്പാൾ ഉദ്യോഗസ്ഥരുടെ തലയിലിട്ട് കൈയൊഴിയുകയാണ് സംസ്ഥാന സർക്കാറെന്ന് ശശി തരൂർ എം.പി പറഞ്ഞു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കക്ഷി നേതാക്കളായ പി.െജ. ജോസഫ്, അനൂപ് ജേക്കബ്, എ.എ. അസീസ്, സി.പി. ജോൺ തുടങ്ങിയവർ സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം കെ.പി.സി.സി സെക്രട്ടറി ജ്യോതി വിജയകുമാർ പരിഭാഷപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.