ഇവൻ രാസലഹരിയുടെ ‘സൂപ്പർ മാർക്കറ്റ്’; തിരുവനന്തപുരം സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് എം.ഡി.എം.എ, എൽ.എസ്.ഡി, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്...
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് എക്‌സൈസ് വകുപ്പിന്‍റെ വൻ രാസലഹരി വേട്ട. ശ്രീകാര്യം പാങ്ങപ്പാറയിൽ 24 ഗ്രാം എം.ഡി.എം.എ, 90 എണ്ണം എൽ.എസ്.ഡി സ്റ്റാമ്പുകൾ, 500 ഗ്രാം ഹാഷിഷ് ഓയിൽ, 38 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 520 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.
കുടപ്പനകുന്ന് അഞ്ചുമുക്ക് സ്വദേശി സിദ്ദാർഥ് (27) ആണ് മാരക ലഹരിവസ്തുക്കളുമായി പിടിയിലായത്. പാങ്ങപ്പാറയിൽ വീട് വാടകക്കെടുത്ത് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വിൽപന നടത്തി വരികയായിരുന്നു പ്രതി.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി. ഷാജഹാന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ പി. ലോറൻസ്, രാജേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ, ആരോമൽ രാജൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആന്റോ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.