Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടയങ്ങൾ...

പട്ടയങ്ങൾ റദ്ദാക്കുന്നത് അഴിമതിക്ക് ഇടയാക്കുമെന്ന് എം.ഐ. രവീന്ദ്രൻ

text_fields
bookmark_border
mi raveendran
cancel

കോഴിക്കോട്: വിവാദമായ പട്ടയങ്ങൾ റദ്ദാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ദേവികുളം മുൻ അഡീഷനല്‍ തഹസില്‍ദാര്‍ എം.ഐ. രവീന്ദ്രൻ. സർക്കാർ നീക്കം നിയമക്കുരുക്കുകൾക്ക് വഴിവെക്കും. ഇത് മൂന്നാറിലും ദേവികുളത്തും വൻ അഴിമതിക്ക് ഇടയാക്കുമെന്നും രവീന്ദ്രൻ പറഞ്ഞു.

Also Read:രവീന്ദ്രൻ പട്ടയം നാടെങ്ങും; സ്വന്തം ഭൂമിക്ക് പട്ടയം ദാ... ഇപ്പോൾ

കൃഷി ചെയ്യാനും വീട് നിർമ്മിക്കാനുമാണ് താൻ പട്ടയം നൽകിയത്. എന്നാൽ, വാണിജ്യ ആവശ്യത്തിനാണ് പട്ടയ ഭൂമി ഉപയോഗിച്ചിട്ടുള്ളത്. വീട് വെക്കാനും കൃഷിക്കുമാണ് എം.എം മണിയുടെ പേരിൽ 25 സെന്‍റ് സ്ഥലത്തിന് പട്ടയം നൽകിയത്. ഈ ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചു. സി.പി.എം ഒാഫീസും റിസോർട്ടും അടക്കമുള്ളവ ഈ ഭൂമിയിലാണ് നിർമിച്ചിട്ടുള്ളത്. പട്ടയങ്ങൾ റദ്ദ് ചെയ്ത് പുതിയത് അനുവദിച്ചാൽ ഇവയെല്ലാം ക്രമവൽകരിച്ച് കൊടുക്കാൻ സാധ്യതയുണ്ടെന്നും രവീന്ദ്രൻ വ്യക്തമാക്കി.

റവന്യൂ വകുപ്പിലെ ലോക്കൽ തഹസിൽദാർ, വില്ലേജ് ഒാഫീസർ, ആർ.ഡി.ഒ എന്നീ തസ്തികയിൽ ഇരിക്കുന്നവർ സി.പി.ഐ സർവീസ് സംഘടനയായ ജോയിന്‍റ് കൗൺസിൽ നിയമിച്ചവരാണ്. അഴിമതി നടത്തി സംഘടനക്കും നേതാക്കൾക്കും പണം നൽകുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. 30,000ഉം 35,000ഉം രൂപയാണ് ഒാരോ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുള്ളതെന്നും രവീന്ദ്രൻ പറഞ്ഞു.

1998ലും അതിന് ശേഷവും അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാറുകൾ റദ്ദാക്കാത്ത പട്ടയങ്ങളാണ് 24 വർഷത്തിന് ശേഷം ഇപ്പോൾ റദ്ദാക്കാൻ ശ്രമിക്കുന്നതെന്നും ചാനൽ അഭിമുഖത്തിൽ രവീന്ദ്രൻ ചൂണ്ടിക്കാട്ടി.

മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ 45 ദിവസത്തിനുള്ളില്‍ റദ്ദാക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതുസംബന്ധിച്ച നിർദേശം റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് ആണ് ഇടുക്കി കലക്ടർക്ക് നൽകിയത്. നാലുവര്‍ഷം നീണ്ട പരിശോധനക്കു ശേഷമാണ് 530 അനധികൃത പട്ടയങ്ങള്‍ റദ്ദാക്കാൻ തീരുമാനിച്ചത്. അതേസമയം, അര്‍ഹതയുള്ളവര്‍ക്ക് വീണ്ടും പട്ടയത്തിന് അപേക്ഷ നല്‍കാം.

1999ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാറിന്‍റെ കാലത്ത് ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന്‍ അധികാര പരിധി മറികടന്ന് മൂന്നാറില്‍ അനുവദിച്ച 530 പട്ടയങ്ങളാണ് റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുന്നത്. അനധികൃതമായി നൽകിയ പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനും മറ്റുള്ളവ റദ്ദാക്കാനും സർക്കാർ നിർദേശം നൽകിയിരുന്നു.

ദേവികുളം ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന രണ്ട് സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Raveendran deedsmunnartitle deeds
News Summary - MI Raveendran says cancellation of leases will lead to corruption
Next Story