Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പകരത്തിന് പകര’മെന്ന്...

‘പകരത്തിന് പകര’മെന്ന് പറഞ്ഞിട്ടില്ല -എ.കെ. ബാലൻ

text_fields
bookmark_border
‘പകരത്തിന് പകര’മെന്ന് പറഞ്ഞിട്ടില്ല -എ.കെ. ബാലൻ
cancel

പാലക്കാട്: കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളെക്കുറിച്ച്​ താൻ പറഞ്ഞത്​ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മന്ത്രി എ.കെ. ബാലൻ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘പകരത്തിന് പകര’മെന്ന തരത്തിൽ താൻ പറഞ്ഞെന്നാണ് വാർത്ത വന്നത്. സമൂഹമാധ്യമങ്ങളിലും ഇത് വ്യാപകമാ‍യി പ്രചരിച്ചു. ഇത്തരത്തിലൊരു പ്രസ്താവന താൻ നടത്തിയിട്ടില്ല. ആക്രമണമുണ്ടാകുന്നു, അതിന് പ്രതിരോധവുമുണ്ടാകുന്നു എന്നാണ് താൻ പറഞ്ഞത്. പ്രയോഗത്തിൽ ആരെയും പരാമർശിച്ചിട്ടില്ല. അക്രമം സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വിവാദങ്ങൾക്ക്​ പിന്നാലെ പോകാനും മറുപടി പറയാനും സർക്കാറില്ല. പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലാ കാലത്തുമുണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങളിൽ കർശന നടപടിയാണ് ഇൗ സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ വാർഷികാഘോഷം യു.ഡി.എഫ് ബഹിഷ്കരിക്കുന്നത്​ എന്തിനെന്ന്​ മനസ്സിലാകുന്നില്ല. നേതാക്കൾ ബഹിഷ്കരിച്ചാലും ജനപങ്കാളിത്തം വേണ്ടുവോളമുണ്ടാകുമെന്നും പല കാര്യങ്ങളിലും കേരളം രാജ്യത്തിന് മാതൃകയാകുകയാണെന്നും മന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsak balanMinistermalayalam newshate statement
News Summary - Minister AK Balan React to Hate Statement -Kerala News
Next Story