വിപ്പ് ലംഘിച്ചാൽ ജോസ് വിഭാഗത്തിനെതിരെ നിയമനടപടി -പി.ജെ. ജോസഫ്
text_fieldsകോട്ടയം: ഇടത് സർക്കാറിനെതിരായ അവിശ്വാസ പ്രമേയം സംബന്ധിച്ച വിപ്പ് ജോസ് വിഭാഗം ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പ്രമേയത്തിൽ ജോസ് വിഭാഗം പങ്കെടുക്കാൻ ബാധ്യസ്ഥരാണ്. ചീഫ് വിപ്പ് ആയി മോൻസ് ജോസഫ് എം.എൽ.എയെ തെരഞ്ഞെടുത്തത് സ്പീക്കറെ അറിയിച്ചതാണ്. വിപ്പ് ലംഘനം ഉണ്ടായാൽ സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭ തെരഞ്ഞെടുപ്പിലും ഇടത് സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുമെന്നാണ് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ. മാണി വ്യക്തമാക്കിയത്. യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ല. പി.ജെ. ജോസഫ് വിഭാഗം നൽകിയ വിപ്പ് അംഗീകരിക്കില്ല. പാർട്ടി എം.എൽ.എമാർക്ക് വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. തങ്ങളെ മുന്നണിയിൽ നിന്ന് പുറത്താക്കിയതാണെന്നും അതിനാൽ മുന്നണിക്ക് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടിയിരുന്നു.
നാളെ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്നും അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ജോസ് പക്ഷത്തിന്റെ തീരുമാനം. എന്നാൽ, ജോസഫ് വിഭാഗത്തിന്റെ നിലപാട് യു.ഡി.എഫിന് അനുകൂലമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.