Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപ്പന്റെ അവസാന...

അപ്പന്റെ അവസാന യാത്രയയപ്പും ചതിയിലൂടെ -എം.എം. ലോറന്‍സിന്റെ മകള്‍ ആശ

text_fields
bookmark_border
അപ്പന്റെ അവസാന യാത്രയയപ്പും ചതിയിലൂടെ -എം.എം. ലോറന്‍സിന്റെ മകള്‍ ആശ
cancel

കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്ന് മകള്‍ ആശ ലോറന്‍സ്. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന് ലോറൻസ് എവിടെയും പറഞ്ഞിട്ടില്ലെന്നും ലോറൻസിനേക്കാൾ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകർമങ്ങൾ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നെന്നും മകൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മൂത്ത മകന്‍റെ പാർട്ടി അടിമത്തം സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഇവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നാല് മക്കളുടെ വിവാഹവും പള്ളിയിൽ വെച്ചാണ് നടത്തിയത്. എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുണ്ട്. അമ്മയെ യാത്രയാക്കിയതും പള്ളിയിൽ. ആരെയോ ബോധിപ്പിക്കാനാണ് ഇപ്പോഴത്തെ നാടകം.

2021ൽ അപ്പൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ പരിചരിച്ചിരുന്നയാൾ ബൈബിൾ വായിച്ച് ക്രിസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു. അപ്പൻ എതിർത്തില്ല. നിന്‍റെ വിശ്വാസം നടത്തിക്കോളൂവെന്നാണ് പറഞ്ഞത്. മൂത്ത മകൾ സുജ ദുബൈയിൽനിന്ന് വിളിച്ച് ബൈബിൾ വചനങ്ങൾ വായിച്ചുകേൾപ്പിക്കുമായിരുന്നു. അപ്പൻ ഒരിക്കലും ഈശ്വരവിശ്വാസത്തെ എതിർത്തിട്ടില്ല. അതേസമയം പരിഹസിച്ചിട്ടുണ്ട്. അത് ദൈവം എന്തുകൊണ്ട് മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിലായിരുന്നുവെന്നും അവർ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

അവസാന യാത്ര അയപ്പും ചതിയിലൂടെ

അപ്പൻ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ Medical College ന് ദാനം കൊടുക്കുവാൻ

അപ്പൻ്റെ അപ്പൻ അപ്പനെക്കാൾ വല്യ നിരിശ്വവാദി ആയിരുന്നു

അദ്ദേഹത്തെ അടക്കിയത് കലൂർ

പൊറ്റകുഴി പള്ളി സിമിത്തേരിയിൽ

എല്ലാ വിധ കൃസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു

ഞങ്ങൾ 4 മക്കൾടെ വിവാഹം പള്ളിയിൽ വച്ച്

എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുമുണ്ട്

പേരകുട്ടികൾടെ മാമ്മോദീസയ്ക്ക്

അപ്പൻ പങ്കെടുത്തുണ്ട്

അമ്മയെ യാത്രയാക്കിയതും പള്ളിയിൽ

ആരോയോ ബോധിപ്പിക്കാൻ ആണ് ഇപ്പഴത്തെ നാടകം

Medical College ന് വിട്ട് കൊടുക്കൽ

Communist കാരുടെ ചതി അവസാനവും

അപ്പൻ 2021 ൽ ആശുപത്രിയിൽ ആയപ്പോൾ പരിചരിച്ചിരുന്ന ആള് എന്നും Bible വായിച്ച് കൃസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു

അപ്പൻ എതിർത്തില്ല എന്ന് മാത്രമല്ല

"നിൻ്റെ വിശ്വാസം നടത്തിക്കോളു " എന്നാണ് പറഞ്ഞത്

സങ്കീർത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു

മുത്തമകൾ Suja Dubai ൽ നിന്ന് എന്നും വിളിച്ച് Bible വചനങ്ങൾ വായിച്ച് കേൾപ്പിക്കുമായിരുന്നു

അപ്പൻ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിർത്തിട്ടില്ല

അതേ സമയം പരിഹസിച്ചിട്ടുണ്ട്

അത് ദൈവം എന്തേ മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിൽ

മതങ്ങളെ , ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത്

ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ

സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്

CPKM അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ് മൂത്തമകൻ പാർട്ടി മെംബർ പാർട്ടി അടിമ ആണ്

ഒരു Communist

കൃസ്ത്യൻ ആചാര പ്രകാരം അവസാന യാത്രയാക്കായി പോകുന്നത്

CPKM ന് സഹിക്കുന്നില്ല

അപ്പൻ ഹിന്ദുവായിരുന്നു എങ്കിൽ

പയ്യാമ്പലം ബീച്ചോ

തിരുനാവായായിലോ

വല്യ ചുടുകാട്ടിലോ

അഗ്നിക്ക് കൊടുക്കുമായിരുന്നു

അപ്പൻ കൃസ്ത്യാനി ആയി പോയി

അപ്പൻ്റെ Certificate ൽ

Christain

Latin Catholic എന്നാണ്

അല്ലാതെ

ജാതി ഇല്ല

മതം ഇല്ല

എന്നല്ല

ലോകജനത അറിയുക

കമ്മ്യൂണിസ്റ്റ് ചതി

പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച

ഒരു സഖാവിനോട്

അവസാനമായി ചെയ്യാവുന്ന കൊടും ചതി

കൊടും ക്രൂരത

അപ്പൻ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു

പള്ളിയിൽ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു

മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ്

ദൈവത്തെ സംശയിച്ചത്

ഞങ്ങളോട് പറഞ്ഞിട്ടുള്ളത്

ഈശ്വര വിശ്വാസികൾ ആണെങ്കിൽ അതനുസരിച്ച് ജീവിക്കുക എന്നാണ്

മൂത്ത മകൻ്റെ പാർട്ടി അടിമത്തം

സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നു

🙏🙏🙏

എം.എം. ലോറൻസിന് ഇന്ന് നാട് വിട നൽകും

കൊച്ചി: അന്തരിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എം.എം. ലോറൻസിന് തിങ്കളാഴ്ച നാട് വിട നൽകും. തിങ്കളാഴ്ച രാവിലെ എട്ടിന് ഗാന്ധിനഗറിലെ വീട്ടിലും 8.30ന് കലൂർ ലെനിൻ സെന്‍ററിലും ഒമ്പത് മുതൽ നാല് വരെ എറണാകുളം ടൗൺഹാളിലും പൊതുദർശനമുണ്ടാകും.

മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം പ്രമുഖർ അന്തിമോപചാരം അർപ്പിക്കും. ഭൗതികദേഹം വൈകുന്നേരം നാലിന് ഗവ. മെഡിക്കൽ കോളജിന് കൈമാറും. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന എം.എം. ലോറൻസ്(95) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അന്തരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm lawrenceasha lawrence
News Summary - mm lawrence asha lawrence
Next Story