മോൻസണിന്റെ പക്കലുള്ള ചെമ്പോല വ്യാജം, ചെമ്പോല ആധികാരികമാണെന്ന് സർക്കാർ പറഞ്ഞിട്ടില്ല- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ പറഞ്ഞു. ചെമ്പോല യഥാർഥമാണെന്ന് സര്‍ക്കാര്‍ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ല. ഇതില്‍ പരിശോധന നടക്കുകയാണെന്നും തെറ്റ് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ പോയ സാഹചര്യം അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കളിൽ സംശയം തോന്നിയ ബെഹ്റ, എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിന് കത്ത് നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെ സൈബര്‍ സമ്മേളനമായ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ മോന്സൺ പങ്കെടുത്തതായി അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. മോന്‍സണിന്റെ കയ്യിലുണ്ടായിരുന്നവ പുരാവസ്തുക്കളാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ്. പുരാവസ്തുക്കള്‍ പരിശോധിക്കാന്‍ പൊലീസിനാവില്ല. അതിനാലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചത്. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും തട്ടിപ്പിന് ഇടനില നിന്നവരെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവേശനം ഉറപ്പാക്കും -മന്ത്രി
തിരുവനന്തപുരം: പ്ലസ് വൺ ക്ലാസ് ആരംഭിക്കും മുമ്പ് എല്ലാവര്ക്കും പ്രവേശനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒക്ടോബർ 23ന് ശേഷം സപ്ലിമെൻററി അലോട്ട്മെൻറുകൾ ആരംഭിക്കുന്നതിനുമുമ്പായി എല്ലാ ജില്ലകളുടെയും സ്ഥിതി പരിശോധിക്കും. പ്രവേശനം നല്‍കേണ്ട അപേക്ഷകർ 4,25,730 പേരാണ്. രണ്ടാമത്തെ അലോട്ട്മെൻറിൽ 2,69,533 അപേക്ഷകര്‍ക്ക് ലഭിച്ചു. അപേക്ഷിച്ച എല്ലാവരും പ്ലസ് വണ്‍ പ്രവേശനം തേടിയാല്‍ ആകെ 1,22,880 പേര്‍ക്ക് പ്രവേശനം ഉറപ്പാക്കണം. എന്നാൽ, അഞ്ചുവര്‍ഷത്തെ പ്രവേശന തോതനുസരിച്ച് 3,85,530 പേർ മാത്രമേ പ്രവേശനം തേടാൻ സാധ്യതയുള്ളൂ. ഇതനുസരിച്ച് രണ്ടാം അലോട്ട്മെൻറിനുശേഷം 85,316 അപേക്ഷകരാണ് ശേഷിക്കുക. ആകെ 1,22,384 സീറ്റുണ്ട്. എയ്ഡഡ് കമ്യൂണിറ്റി േക്വാട്ട 27,961 സീറ്റുകള്‍, എയ്ഡഡ് മാനേജ്മെൻറ് േക്വാട്ട 35,214 സീറ്റുകള്‍, അണ്-എയ്ഡഡ് സീറ്റുകൾ 55,002 എന്നിവയിൽ പ്രവേശനം നടക്കുന്നു. സ്പോര്‍ട്സ് േക്വാട്ട സീറ്റുകൾ പൊതുമെറിറ്റിലേക്ക് മാറ്റുേമ്പാൾ 3552 സീറ്റുണ്ടാകും.
പുറമെ, വി.എച്ച്.എസ്.സി, പോളിടെക്നിക്, ഐ.ടി.ഐ മേഖലകളിലായി 83,000 സീറ്റുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കും. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവരുടെ എണ്ണം 1,25,509 ആയി. എ പ്ലസ് നേടിയ ചുരുക്കം ചിലരുടെ അപേക്ഷയിൽ വളരെ കുറച്ചു ഓപ്ഷനുകൾ ഉള്‍പ്പെടുത്തിയതിനാൽ അലോട്ട്മെൻറ് ലഭിച്ചിട്ടില്ല. എയ്ഡഡ് കമ്യൂണിറ്റി േക്വാട്ടയിലും മാനേജ്മെൻറ് േക്വാട്ടയിലും വൊക്കേഷനൽ ഹയര്‍സെക്കൻഡറിയിലും ശേഷിക്കുന്നവർ പ്രവേശനം തേടാൻ സാധ്യതയുെണ്ടന്നും മന്ത്രി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.