Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസദാചാര ഗുണ്ടകൾ...

സദാചാര ഗുണ്ടകൾ പിടികൂടിയ യുവാവ് പാളത്തിൽ മരിച്ചനിലയിൽ

text_fields
bookmark_border
സദാചാര ഗുണ്ടകൾ പിടികൂടിയ യുവാവ് പാളത്തിൽ മരിച്ചനിലയിൽ
cancel

കൊട്ടാരക്കര: സദാചാര ഗുണ്ടകളുടെ വിചാരണക്കിരയായ യുവാവിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ. കോട്ടാത്തല പണയിൽ കൊടുവിള വീട്ടിൽ ശ്രീജിത്തിനെയാണ് (28)  ബുധനാഴ്ച പുലർച്ചെ 3.30ന് എഴുകോണിന് സമീപം കിള്ളൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

ഞായറാഴ്ച ഉച്ചക്ക് ശ്രീജിത്തിനെ സ്വന്തം വീട്ടിൽ പെൺകുട്ടിക്കൊപ്പം പ്രദേശത്തെ ചിലർ കണ്ടെത്തിയിരുന്നു. സദാചാര പൊലീസ് ചമഞ്ഞെത്തിയവർ ഇവരെ പിടികൂടി വിവരം പൊലീസിൽ അറിയിച്ചു.സ്ഥലത്തെത്തിയ ചിലര്‍  ശ്രീജിത്തിനെ മർദിച്ചതായി ആരോപണം ഉണ്ട്. പുത്തൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പരസ്പര സമ്മതപ്രകാരമാണ് വീട്ടിൽ എത്തിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മടങ്ങി. ശ്രീജിത്തിനോട് പിന്നീട് സ്റ്റേഷനില്‍ ഹാജരാകാൻ നിർദേശിച്ചു. തുടർന്ന് ശ്രീജിത്ത് പെൺകുട്ടിയെ അവരുെട വീട്ടിലാക്കി.  സംഭവശേഷം ശ്രീജിത്തിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. 

ഇന്നലെ പുലർച്ചെ നാട്ടുകാരാണ് റെയിൽപാളത്തിൽ മൃതദേഹം  തലയും ഉടലും വേർപെട്ടനിലയിൽ കണ്ടത്. വർഷങ്ങൾക്ക്മുമ്പ് പിതാവ് മരിച്ചതിനുശേഷം ശ്രീജിത്ത് മാതാവിനൊപ്പമായിരുന്നു താമസം. ഏഴ് വർഷം മുമ്പ് മാതാവ് മരിച്ചശേഷം  ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇയാളുടേത്‌. ഇന്ദു ഏക സഹോദരിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsMoral Policemalayalam newsMoral police death
News Summary - Moral policing death-Kerala news
Next Story