പൊളിക്കേണ്ട വാഹനങ്ങൾക്ക് വിലയിടാൻ മോട്ടോർ വാഹന വകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വകുപ്പുകൾക്ക് കീഴിലെ പൊളിക്കേണ്ട വാഹനങ്ങളുടെ കണക്കെടുക്കാനും വില നിശ്ചയിക്കാനും മോട്ടോർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ്. സർക്കാർ വാഹനങ്ങൾക്കൊപ്പം വിവിധ കുറ്റകൃത്യങ്ങളിൽ പിടികൂടി പൊലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ, എക്സൈസ്-ഫോറസ്റ്റ് വകുപ്പുകൾ പിടികൂടിയതിൽ അവകാശികളില്ലാത്ത വാഹനങ്ങൾ എന്നിവയടക്കം അടിസ്ഥാനവില നിശ്ചയിക്കാനും ഇവ കൂട്ടത്തോടെ വിറ്റൊഴിക്കാനുമാണ് തീരുമാനം. നിലവിൽ സർക്കാർ വാഹനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിലെ മെക്കാനിക്കൽ എൻജിനീയർമാർക്കാണ്. ഇവരെ മാത്രം നിയോഗിക്കുന്നത് കാലതാമസമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഈ അധികാരം മോട്ടോർ വാഹനവകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകി ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് 15,000ത്തോളം വാഹനങ്ങൾ ഈ ഗണത്തിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ 6000ത്തോളം പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടവയാണ്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആർ.ടി.സിയുടെ 4714 ബസുകളും പൊളിക്കൽ കാത്തുകിടക്കുകയാണ്.നിലവിലെ പൊളിക്കൽ നയപ്രകാരം സർക്കാർ വാഹനങ്ങൾക്ക് മാത്രമാണ് 15 വർഷ നിബന്ധനയുള്ളത്. ഈ കാലാവധി തീരുംമുമ്പ് ലേലം ചെയ്താൽ വാങ്ങുന്ന സ്വകാര്യ വ്യക്തികൾക്ക് രജിസ്ട്രേഷൻ പുതുക്കി ഉപയോഗിക്കാനാകും. ഈ ലക്ഷ്യം കൂടി വില നിർണയ ദൗത്യത്തിനുണ്ട്. നിലവില്‍ ഇരുമ്പുവില മാത്രമാണ് 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളിൽ നിന്ന് സര്‍ക്കാറിന് ലഭിക്കുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.