സർവകലാശാല ലൈബ്രേറിയൻ തസ്തികയിലും സ്ഥിരപ്പെടുത്തൽ നീക്കം
text_fieldsതിരുവനന്തപുരം: നിയമനം പി.എസ്.സിക്ക് വിട്ട സർവകലാശാല ലൈേബ്രറിയൻ തസ്തികകളിലും താൽക്കാലികക്കാരെ സ്ഥിരെപ്പടുത്താൻ നീക്കമെന്ന് ആേക്ഷപം.
കേരള സർവകലാശാലയിൽ സ്ഥിരപ്പെടുത്താൻ ഫയൽ തയാറായതായും നീക്കം തടയണമെന്നും പി.എസ്.സി വഴി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സർക്കാറിനെ സമീപിച്ചു. ഇവർക്ക് 10 വർഷം തുടർച്ചയായ സർവിസില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു. കേരളയിൽ മാത്രം 35 ഒഴിവുകളുണ്ട്. എല്ലാ സർവകലാശാലകളിലുമായി 100 േലറെയും. പി.എസ്.സി വിജ്ഞാപനം പ്രതീക്ഷിെക്കയാണ് പുതിയ നീക്കം.
കഴിഞ്ഞ സെപ്റ്റംബർ 28ന് ചേർന്ന പി.എസ്.സി യോഗം സർവകലാശാലകളിലെ ലൈേബ്രറിയൻ അടക്കം 21 തസ്തികകളിലെ നിയമനം കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ നവംബർ ആറിന് ഇൗ തസ്തികയുടേതടക്കം സ്പെഷൽ റൂൾ അംഗീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.