ആർ.എസ്.എസ് പ്രവർത്തകെൻറ വധം: എട്ട് എസ്.ഡി.പി.െഎ പ്രവർത്തകർ അറസ്റ്റിൽ
text_fieldsഅബ്ദുൽ ഖാദർ, നിഷാദ് മുഹമ്മദ്, സുനീർ, റിയാസ്, ഷാഹുദ്ദീൻ, അൻസൽ, മുഹമ്മദ് യാസിർ, മുഹമ്മദ് അനസ്
ചേർത്തല: വയലാറിൽ ആർ.എസ്.എസ്-എസ്.ഡി.പി.ഐ സംഘർഷത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ എട്ട് എസ്.ഡി.പി.െഎ പ്രവർത്തകർ അറസ്റ്റിൽ. സംഭവത്തിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിൽ ചേർത്തലയിൽ അഞ്ച് കടകൾ ആർ.എസ്.എസ് പ്രവർത്തകർ കത്തിക്കുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു.
വയലാർ പഞ്ചായത്ത് നാലാം വാർഡിൽ തട്ടാംപറമ്പിൽ രാധാകൃഷ്ണെൻറ മകൻ ഹരികൃഷ്ണനാണ് (നന്ദു -22) മരിച്ചത്. സംഭവത്തിൽ ചേര്‍ത്തല നഗരസഭ എട്ടാം വാര്‍ഡ് വെളിയില്‍ സുനീര്‍ (39), അരൂക്കുറ്റി ഏഴാം വാര്‍ഡ് ദാറുൽഹിറ യാസര്‍ (32), വയലാര്‍ നാലം വാര്‍ഡ് മുക്കാത്തുവീട്ടില് അബ്ദുൽ ഖാദര്‍ (52), എഴുപുന്ന ആറാം വാര്‍ഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേര്‍ത്തല എട്ടാം വാര്‍ഡ് വെളിയില്‍ അന്‍സില്‍ (33), പാണാവള്ളി ആറാം വാര്‍ഡ് വെളീപ്പറമ്പില്‍ റിയാസ് (38), അരൂര്‍ 12ാം വാര്‍ഡ് വരേകാട്ട് നിഷാദ് (32), ചേര്‍ത്തല 30ാം വാര്‍ഡ് വെളിച്ചിറ ഷാബുദ്ദീന്‍ (49)എന്നിവരാണ് അറസ്റ്റിലായത്. സംഘർഷത്തിൽ ഇരുവിഭാഗത്തിലുംപെട്ട ആറുപേർക്ക് വെട്ടേറ്റു. ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളിൽ കണ്ടാലറിയാവുന്ന 25ഓളം പേർക്കെതിരെ ചേർത്തല പൊലീസ് കേസെടുത്തു. വിലാപയാത്ര കടന്നുപോകുന്നതിനിടെ വയലാറില്‍ രണ്ട് വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
ഹർത്താൽ അനുകൂലികൾ കത്തിച്ച ആക്രി കട അഗ്നിശമന സേന അണക്കുന്നു
വയലാർ നാഗംകുളങ്ങരയിലെ സംഭവസ്ഥലത്തുനിന്ന് രണ്ട് വടിവാളുകൾ പൊലീസ് കണ്ടെടുത്തു. ബുധനാഴ്ച രാത്രി എട്ടരയോടെ നാഗംകുളങ്ങര കവലയിലാണ് സംഘർഷം ഉണ്ടായത്. ചൊവ്വാഴ്ച എസ്.ഡി.പി.െഎ പ്രവർത്തകർ ജാഥ നടത്തി പ്രകോപനം ഉണ്ടാക്കുംവിധം പ്രസംഗിച്ചതായി പറയുന്നു. മറുപടിയായി ബുധനാഴ്ച ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ പ്രകടനം അവസാനിച്ച ശേഷമാണ് സംഘർഷമുണ്ടായത്.
ഹരികൃഷ്ണെൻറ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വയലാറിലെത്തിച്ചു. രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: രാജേശ്വരി.
കൊലപാതകം ദുരൂഹം, മുതലെടുപ്പിന് ബി.ജെ.പി ശ്രമം –എസ്.ഡി.പി.െഎ
മലപ്പുറം: ചേർത്തല വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ െകാല്ലപ്പെട്ടത് ദുരൂഹമാണെന്നും സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമമെന്നും എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി. മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമം. കഴിഞ്ഞ കുറെ ദിവസങ്ങളായി വ്യാപക കലാപത്തിനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. എസ്.ഡി.പി.െഎ പ്രകടനത്തിനിടെ ആർ.എസ്.എസ് സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിെൻറ മറപിടിച്ച് ആലപ്പുഴ ജില്ലയിലുടനീളം ഉത്തരേന്ത്യൻ മോഡൽ അക്രമമാണ് നടക്കുന്നത്. ഹർത്താലിനിടെ ഒരുവിഭാഗത്തിെൻറ കടകൾ തിരഞ്ഞുപിടിച്ച് അഗ്നിക്കിരയാക്കുകയാണ്. അക്രമം നടത്തിയത് ആർ.എസ്.എസ് പ്രവർത്തകരാണെന്നും സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മജീദ് ഫൈസി പറഞ്ഞു. മീഡിയ കോഓഡിനേറ്റർ പി.എം. അഹമ്മദും സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.