Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് ലീഗിന്...

മലപ്പുറത്ത് ലീഗിന് നഷ്ടം എട്ട് പഞ്ചായത്തുകൾ; അന്വേഷണത്തിന് സമിതി

text_fields
bookmark_border
muslim league
cancel

മലപ്പുറം: വിജയത്തിളക്കത്തിനിടയിലും അധികാരത്തിലിരുന്ന എട്ട് പഞ്ചായത്തുകൾ നഷ്ടമായതിെൻറ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുസ്ലിം ലീഗ് മലപ്പുറം ജില്ല നേതൃത്വം സമിതിയെ നിയോഗിച്ചു.

ജില്ല ഭാരവാഹികളടങ്ങുന്ന സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം. പരാജയത്തിന് കാരണക്കാരായവരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാനും കഴിഞ്ഞദിവസം നടന്ന എം.എൽ.എമാരുടെയും ജില്ല ഭാരവാഹികളുടെയും യോഗത്തിൽ തീരുമാനിച്ചു.

താഴേക്കോട്, എടവണ്ണ, മമ്പാട്, പുളിക്കൽ, ആലങ്കോട്, വെളിയങ്കോട്, പെരുമ്പടപ്പ്, വെട്ടം പഞ്ചായത്തുകളാണ് ലീഗിന് നഷ്ടമായത്. യു.ഡി.എഫ് കുത്തകയായിരുന്ന നിലമ്പൂർ നഗരസഭ നഷ്ടമായതിെൻറ കാരണങ്ങളും പരിശോധിക്കും. കോൺഗ്രസിലെ ഗ്രൂപ്പിസമാണ് അവിടെ പരാജയത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ഭരണസമിതിയിൽ ഒമ്പത് സീറ്റുണ്ടായിരുന്ന ലീഗിന് ഇത്തവണ ഒന്നുപോലും ലഭിച്ചില്ല. ലീഗ് സ്ഥാനാർഥികളെ തിരഞ്ഞുപിടിച്ച് തോൽപിച്ചതാണെന്ന വികാരം പാർട്ടിയിലുണ്ട്. വിവിധ പഞ്ചായത്തുകളിൽ ലീഗിന് നഷ്ടമായ വാർഡുകളെക്കുറിച്ച് മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളാണ് പരിശോധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguepanchayat election 2020Malappuram News
News Summary - muslim league lost 8 panchayat in malappuram investigation
Next Story