Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഷ്യാനെറ്റ് ന്യൂസ്...

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്.എഫ്.ഐ അതിക്രമം അന്വേഷിക്കാമെന്ന് എം.വി ഗോവിന്ദൻ

text_fields
bookmark_border
mv govindan 09876
cancel

തൃശൂർ: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജനൽ ഓഫിസിലെ എസ്.എഫ്.ഐ അതിക്രമം അന്വേഷിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം ഉണ്ടായിട്ടുണ്ടാകും. ആ പ്രതിഷേധം എത്രത്തോളം ആകാം, ആകാൻ പാടില്ല എന്നാണ് നോക്കേണ്ടത്. അത് നോക്കിക്കോളാം. മാധ്യമങ്ങളെ ആക്രമിക്കുന്നത് എസ്.എഫ്.ഐ ആയാലും ഡി.വൈ.എഫ്.ഐ ആയാലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി വാർത്ത ബ്യൂറോ പ്രവർത്തിക്കുന്ന പാലാരിവട്ടത്തെ റീജനൽ ഓഫിസിലേക്കായിരുന്നു എസ്.എഫ്.ഐ പ്രവർത്തകരുടെ മാർച്ച്​. വെള്ളിയാഴ്ച വൈകീട്ട് ഏഴേമുക്കാലോടെ മുപ്പതോളം പ്രവർത്തകർ ഓഫിസിൽ അതിക്രമിച്ചുകയറി പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന്​​ ഏഷ്യാനെറ്റ്​ ന്യൂസ്​ അധികൃതർ അറിയിച്ചു. ഓഫിസിനുള്ളിൽ കയറി മുദ്രാവാക്യം വിളിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും​ ചെയ്തതായും അവർ പറഞ്ഞു. പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസ് റെസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി. നായർ പാലാരിവട്ടം പൊലീസിൽ പരാതിനൽകി.

ഏഷ്യാനെറ്റ് ന്യൂസിലെ മയക്കുമരുന്ന് വാര്‍ത്താ പരമ്പരയുമായി ബന്ധപ്പെട്ട് കൃത്രിമ ദൃശ്യം സംപ്രേക്ഷണം ചെയ്തെന്ന് ആരോപിച്ചായിരുന്നു എസ്.എഫ്.ഐ മാർച്ച്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIMV govindanAsianet News
News Summary - MV govindan about SFI protest in Asianet News office
Next Story