Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു സർക്കാറിന്റെ...

ഒരു സർക്കാറിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്ന് എം.വി ഗോവിന്ദൻ

text_fields
bookmark_border
M.V Govindan, reply, mike operator raw
cancel

കോട്ടയം: ഒരു സർക്കാറിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്‌മപുരത്തേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത് പതിറ്റാണ്ടുകളായുള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. കൊല്ലം മാതൃകയില്‍ ബ്രഹ്‌മപുരത്തെ മാലിന്യങ്ങൾ സംസ്കരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകിയിട്ടില്ല, കൃത്യമായി തന്നെ ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ കമ്പനിക്ക് പണം കൊടുത്തതിലുള്ള ആക്ഷേപങ്ങൾ ശരിയല്ല. കൃത്യമായി പരിശോധന നടത്തിയ ശേഷമാണ് പണം നൽകിയത്. താൻ മന്ത്രിയായിരിക്കുമ്പോഴും അവലോകനങ്ങൾ കൃത്യമായി നടക്കാറുണ്ടായിരുന്നു.

കക്കുകളി നാടക വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. നാടകം അവതരിപ്പിക്കാനുള്ള അവകാശവും അതിനെ വിമര്‍ശിക്കാനുള്ള അവകാശവും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബ്രഹ്മപുരം മാലിന്യത്തിന് തീപിടിച്ചത് സംബന്ധിച്ച് ​കൊച്ചി നഗരസഭ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് യോഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindanbrahmapuram waste plant
News Summary - MV Govindan said that, Brahmapuram waste never originated from duration of a government
Next Story