തുറന്ന ബാറുകൾ പൂട്ടി: കോടതിയുമായി ഏറ്റുമുട്ടലിനില്ല– എക്സൈസ് മന്ത്രി
text_fieldsതിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കോടതിയുമായി ഏറ്റുമുട്ടാനില്ലെന്നും സർക്കാറിെൻറ വാദം കേൾക്കാതെയാണ് വിധിയെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കോടതി നിർദേശം നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പൊതുമരാമത്ത്^എക്സൈസ് വകുപ്പുകളുടെ അഭിപ്രായം തേടാതെയാണ് പാതയോരത്തെ മദ്യശാലകൾ തുറക്കുന്നത് പരിഗണിക്കാൻ കോടതി നിർദേശിച്ചത്. കോടതി വിശദീകരണം ആവശ്യപ്പെടാതെ സർക്കാറിന് ഒന്നും ചെയ്യാനാവില്ല. ദേശീയപാതയാണെന്നോ അല്ലെന്നോ വിശദീകരിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്.
അത്തരമൊരു അവസരം ഉണ്ടായില്ലെങ്കിലും കോടതി നിർദേശം അംഗീകരിച്ചു. ചേർത്തല^തിരുവനന്തപുരം പാത ദേശീയപാതയാണോ എന്ന് അഭിപ്രായം ചോദിച്ചതിനാലാണ് അവിടത്തെ മദ്യശാലകൾ തുറക്കാൻ കഴിയാതിരുന്നത്. കുറ്റിപ്പുറം^കണ്ണൂർ പാതയുടെ കാര്യത്തിൽ ഇത്തരമൊരന്വേഷണം നടന്നില്ല. ഇൗ പാതയിൽ തുറന്ന 13 മദ്യശാലകൾ പൂട്ടിയതായും മന്ത്രി വിശദീകരിച്ചു.
സർക്കാർ വാദം കേട്ടില്ലെങ്കിൽ അഡ്വക്കറ്റ് ജനറൽ പിന്നെയെന്താണ് കോടതിയിൽ ബോധിപ്പിച്ചതെന്ന ചോദ്യത്തിന് അത് എ.ജിയോട് തന്നെ ചോദിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.