നെട്ടൂർ ഫഹദ് കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു
text_fieldsനെട്ടൂർ: ലഹരി മാഫിയ കൊലപ്പെടുത്തിയ ഫഹദ് ഹുസൈൻ വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ പനങ്ങാട് പൊലീസ് സ്റ്റേഷെൻറ ചുമതലയുള്ള ഇൻസ്പെക്ടർ എ.അനന്തലാലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രധാന പ്രതികൾ അറസ്റ്റിലായി 90 ദിവസം തികയുന്നതിന് മുമ്പാണ് 112 സാക്ഷികളുടെ 1500 പേജുകളടങ്ങിയ കുറ്റപത്രം സമർപ്പിച്ചത്.
സെപ്റ്റംബർ 13ന് രാത്രി നെട്ടൂർ ഐ.എൻ.ടി.യു.സി ജങ്ഷനിലാണ് ലഹരി മാഫിയയുടെ കുത്തേറ്റ് നെട്ടൂർ വെളിപ്പറമ്പിൽ വീട്ടിൽ ഹുസൈെൻറ മകൻ ഫഹദ് (19) മരിച്ചത്.
ആകെ 22 പ്രതികളിൽ ഒന്നും രണ്ടും പ്രതികളായ മണ്ണഞ്ചേരി ലക്ഷ്മി നിവാസിൽ നിധിൻ ആർ.നായർ, നെട്ടൂർ മുല്ലംകുഴിയിൽ വീട്ടിൽ റോഷൻ ചാർളി എന്നിവരും 17ാം പ്രതി മരട് കരുവാണിപ്പാടം വീട്ടിൽ അനന്തു മുരുകനും ജുഡീഷ്യൽ കസ്റ്റഡിയിൽ കാക്കനാട് ജില്ല ജയിലിലാണ്.16ാം പ്രതി നെട്ടൂർ കോക്കൻതറ വീട്ടിൽ അഭിലാഷ് ഒളിവിലാണ്.
തൃക്കാക്കര എ.സി.പി. കെ.എം. ജിജിമോെൻറ മേൽനോട്ടത്തിൽ പനങ്ങാട് എസ്.ഐ. റിജിൻ എം.തോമസ്, എസ്.ഐ.മാരായ ജേക്കബ് വി.ജെ, വി.എം. അനസ്, ഡാൻസാഫ് എസ്.ഐ. ജോസഫ് സാജൻ, കൊച്ചി മെട്രോ എസ്.ഐ. അലിക്കുഞ്ഞ്,എ.എസ്.ഐ കെ.സി.ബിജു,എസ്.സി. പി.ഒ. അനിൽകുമാർ, തൃക്കാക്കര എ.സി.പി സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. സുരേഷ് വി.എൻ, മധുസൂദനൻ, ജോസി.ഇ.എം., എ.എസ്.ഐ.എസ്.സി.പി.ഒ. ഹരികുമാർ, പി. അനിൽകുമാർ, ഡിനിൽ, സി.പി.ഒ ഗുജ്റാൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.