Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ ബാധിച്ച് മരിച്ച 14...

നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും

text_fields
bookmark_border
നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും
cancel

മലപ്പുറം: നിപ ബാധിച്ച് മരിച്ച 14 കാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയിരുന്നെങ്കിലും രോഗിയുടെ മരണത്തെ തുടർന്ന് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കുകയായിരുന്നു.

റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ സന്ദർശിച്ചിട്ടുള്ളവർ എത്രയും വേഗം കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്മിൽ ഡാനിഷ് മരിച്ചത്. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി എത്തിക്കാനിരിക്കെയാണ് മരണം.

പുതിയ റൂട്ട് മാപ്പ്:

  • ജൂലൈ 11 രാവിലെ 6.50 ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പിൽ നിന്നും സി.പി.ബി എന്ന സ്വകാര്യ ബസിൽ കയറി. 7.18 നും 8.30 നും ഇടയിൽ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷൻ സെന്റർ
  • ജൂലൈ 12 രാവിലം 7.50 ന് വീട്ടിൽ നിന്നും ഓട്ടോയിൽ ഡോ.വിജയൻ ക്ലിനിക് (8 മുതൽ 8.30 വരെ), തിരിച്ച് ഒട്ടോയിൽ വീട്ടിലേക്ക്
  • ജൂലൈ 13 രാവിലെ പി.കെ.എം ഹോസ്പ്പിറ്റൽ: കുട്ടികളുടെ ഒ.പി (7.50 am-8.30), കാഷ്വാലിറ്റി (8.30-8.45), നിരീക്ഷണ മുറി (8.45-9.50), കുട്ടികളുടെ ഒ.പി (9.50-10.15), കാന്റീൻ (10.15-10.30)
  • ജൂലൈ 14 വീട്ടിൽ
  • ജൂലൈ 15 രാവിലെ ഓട്ടോയിൽ പി.കെ.എം ഹോസ്പിറ്റിലേക്ക്. കാഷ്വാലിറ്റി (7.15 -7.50), ആശുപത്രി മുറി (7.50 - 6.20), ആംബുലൻസ് (6.20 pm), മൗലാന ഹോസ്പിറ്റൽ കാഷ്വാലിറ്റി (6.50 pm -8.10 pm), എം.ആർ.ഐ മുറി (8.10 pm -8.50 pm), എമർജൻസി വിഭാഗം (8.50 pm- 9.15 pm), പീഡിയാട്രിക് ഐ.സി.യു ( 9.15 pm മുതൽ ജൂലൈ 17 വൈകുന്നേരം 7.30 വരെ), ജൂലൈ 17 എം.ആർ.ഐ മുറി (7.37 pm -8.20 pm), പീഡിയാട്രിക് ഐ.സിയു (8.20 pm മുതൽ- ജൂലൈ 19 വൈകുന്നേരം 5.30 വരെ)
  • ജൂലൈ 19 വൈകുന്നേരം 5.30 ആംബുലൻസിൽ മിംസ് ഹോസ്പിറ്റൽ , കോഴിക്കോട്.



കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്

കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തും. നാല് ഐ.സി.എം.ആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്. നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും.

വൈറസിന്‍റെ ഉറവിടം തേടിയുള്ള പരിശോധനകൾ ആരോഗ്യ വകുപ്പ് ഇന്നും തുടരും. ഞായറാഴ്ച പ്രത്യേക സംഘം കുട്ടി പോയ ഇടങ്ങളെല്ലാം പരിശോധിച്ചിരുന്നു. കൂട്ടുകാരിൽനിന്നും വീട്ടുകാരിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉറവിടം കണ്ടെത്താനായി ശ്രമിക്കുന്നത്. നിപ സ്ഥിരീകരിച്ച സമയത്ത് കുട്ടി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് പുറത്തുനിന്ന് കഴിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. നാട്ടിലെ മരത്തിൽനിന്ന് കുട്ടി അമ്പഴങ്ങ കഴിച്ചതായി മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്‍റെ രണ്ട് കിലോമീറ്റർ പരിധിയിൽ വവ്വാലുകൾ വരാറുണ്ടെന്നാണ് സൂചന.

അതേസമയം, നിപ ബാധിച്ച് മരിച്ച 14 വയസുകാരന്‍റെ മൃതദേഹം ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പാലിച്ച് ഞായറാഴ്ച വൈകീട്ട് 7.30ഓടെ ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nipah virusRoute mapNipah 2024
News Summary - New route map of 14-year-old Nipah patient released
Next Story