Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മന്ത്രിമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കം

text_fields
bookmark_border
മന്ത്രിമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കം
cancel
camera_alt

സംസ്ഥാനത്തെ മന്ത്രിമാർക്ക് െഎ.എം.ജിയിൽ ആരംഭിച്ച ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, എ.കെ. ശശീന്ദ്രൻ, വി. ശിവൻകുട്ടി, എം.വി. ഗോവിന്ദൻ, പി. പ്രസാദ്, വി. അബ്ദുറഹ്മാൻ, വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, കെ. രാജൻ, ആൻറണി രാജു തുടങ്ങിയവർ സമീപം

തിരുവനന്തപുരം: പഠിതാക്കളായി മന്ത്രിമാർ. ഭരണസംവിധാനത്തിലെ നടപടിക്രമങ്ങളുടെ ഇഴ കീറി വിദഗ്ധരും. രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് തിരുവനന്തപുരം െഎ.എം.ജിയിൽ തുടക്കമായി. പുതുമുഖങ്ങൾ നിറഞ്ഞ മന്ത്രിസഭക്ക് ഭരണരംഗത്ത് പരിശീലനം നൽകാൻ സർക്കാർ നേരേത്ത തീരുമാനിച്ചിരുന്നു.

പഠനത്തിന് തയാറെടുത്ത് കൊടിെവച്ച കാറുകളിൽ മന്ത്രിമാരെല്ലാം ഒമ്പതരക്ക് മുമ്പ് ക്ലാസിൽ ഹാജർ. െഎ.എം.ജി ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ എല്ലാവെരയും സ്വീകരിച്ചു.

ഏറ്റവും മുന്നിൽ വശത്തായി മുഖ്യമന്ത്രിക്ക് ഇരിപ്പിടം. നാല് നിരയായി മന്ത്രിമാർ. മുന്നിൽ റവന്യൂ മന്ത്രി കെ. രാജൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇവർക്ക് പിന്നിലായി സാമൂഹിക അകലം പാലിച്ച് മറ്റ് മന്ത്രിമാർ.

മുഖ്യമന്ത്രി പിണറായി വിജയനാണ് പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചത്. ജനങ്ങേളാട് ഒരുവിധ പക്ഷപാതവും ഭരണത്തിൽ പാടില്ലെന്ന് മുഖ്യമന്ത്രി ഒാർമിപ്പിച്ചു. െതരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞാണ് മത്സരിച്ചത്. സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. പിന്നീട് മുന്നിലുള്ളത് ജനങ്ങൾ മാത്രമാണ്- മുഖ്യമന്ത്രി ഒാർമിപ്പിച്ചു.

ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി മിർ മുഹമ്മദ് അലി എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. കേന്ദ്ര കാബിനറ്റ് മുൻ സെക്രട്ടറി കെ.എം. ചന്ദ്രശേഖറിേൻറതായിരുന്നു ആദ്യ ക്ലാസ്. ഭരണസംവിധാനത്തെക്കുറിച്ചും അതിെൻറ വിശദാംശങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹം സംസാരിച്ചത്. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ജനീവയിൽ നിന്ന് ഓൺലൈനിൽ സംവദിച്ചു.

ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐ.ഐ.എം മുൻ പ്രഫസറും മാനേജീരിയൽ കമ്യൂണിക്കേഷൻ കൺസൾട്ടൻറുമായ പ്രഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളിയും ക്ലാസെടുത്തു. ക്ലാസുകൾ പ്രയോജനപ്രദമായിരുന്നുവെന്ന് മന്ത്രിമാർ പ്രതികരിച്ചു. മൂന്ന് ദിവസങ്ങളിലായി പത്ത് വിഷയങ്ങളിലാണ് ക്ലാസുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala government
Next Story