നിപ സംശയം: മലപ്പുറത്തെ ജനപ്രതിനിധിയും രണ്ടു മക്കളും നിരീക്ഷണത്തിൽ
text_fieldsകോഴിക്കോട്: നിപ സംശയത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളും മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ശനിയാഴ്ച അർധരാത്രിയാണ് ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഐസൊലേറ്റഡ് വാർഡിൽ ചികിത്സയിലുള്ള മൂവരുടെയും സ്ഥിതി ഗുരുതരമല്ല. സ്വകാര്യ ആശുപത്രിയിൽനിന്ന് മണിപ്പാൽ വൈറസ് റിസർച് സെൻററിലേക്ക് സാമ്പ്ൾ പരിശോധനക്കയച്ചിട്ടുണ്ട്. തിങ്കളാഴ്ച ഫലം ലഭിച്ചാലേ കൂടുതൽ പറയാനാവൂവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇദ്ദേഹത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ മെഡിക്കൽ കോളജിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.